ലോക രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കും; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് നരേന്ദ്രമോദി
ലോകത്തിന് പ്രത്യാശപകർന്ന് നരേന്ദ്രമോദി. ലോക രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് എന്നാണ് പറയുന്നത്. സാമ്പത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. റിയാദില്‍ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പറഞ്ഞത്. വീണ്ടെടുക്കല്‍ സാമ്ബത്തികം , ജോലി, വ്യാപാരം എന്നിവയില്‍ മാത്രം ഒതുങ്ങരുതെന്നും സര്‍വ്വമേഖലയിലും ജി 20 നിര്‍ണായക നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ആയതിനാൽ തന്നെ വെല്ലുവിളികളെ നേരിടാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും മോദി ആവശ്യപ്പെട്ടു. പരിസ്ഥിതിയെ "ഉടമകളേക്കാള്‍ ട്രസ്റ്റികള്‍" എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നത് സമഗ്രവും ആരോഗ്യകരവുമായ ഒരു ജീവിതശൈലിയിലേക്ക് നയിക്കുമെന്ന് മോദി വ്യക്തമാക്കി. കൊറോണ വൈറസിന് ശേഷമുള്ള ലോകത്തിനായി നാല് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ആഗോള സൂചികയും അദ്ദേഹം മുന്നോട്ട് വെച്ചു - വിശാലമായ ടാലന്റ് പൂള്‍ സൃഷ്ടിക്കുക, സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക, ഭരണസംവിധാനങ്ങളിലെ സുതാര്യത, ഭൂമിയെ ട്രസ്റ്റിഷിപ്പ് മനോഭാവത്തോടെ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ട് വെച്ച പുതിയ ആഗോള സൂചിക എന്നത്.
https://www.facebook.com/Malayalivartha