പള്ളികളിൽ ഇനി എല്ലാ വെള്ളിയാഴ്ചകളിലും പ്രാർത്ഥന; യുഎഇയിൽ കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച ജുമുഅ നമസ്കാരം ഡിസംബർ നാല് മുതൽ, നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കും
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ച ജുമുഅ നമസ്കാരം ഡിസംബർ നാലിനു പുനരാരംഭിക്കുമെന്ന് യുഎഇ. 30% പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. യുഎഇയിലെ പലഭാഗങ്ങളിലും പള്ളികൾ ജൂലൈ ഒന്നിനു തുറന്നിരുന്നു. ജുമുഅ ഖുതുബയ്ക്ക് (പ്രഭാഷണം)30 മിനിറ്റു മുൻപു പള്ളി തുറക്കുന്നതാണ്. നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കുകയും ചെയ്യും. സുരക്ഷയുടെ ഭാഗമായി ശുചിമുറിയും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും അടച്ചിടുന്നതാണ്. ഒപ്പം അകലം പാലിച്ചാണ് നമസ്കരിക്കേണ്ടത്.
നിബന്ധനകൾ ഇങ്ങനെ;
∙ ജുമുഅ ഖുതുബയും നമസ്കാരവും 10 മിനിറ്റിനകം തീർക്കണം.
∙ നമസ്കാരത്തിന് എത്തുന്നവർ മാസ്ക് ധരിച്ചിരിക്കണം.
∙ രണ്ടു മീറ്റർ അകലം പാലിച്ചാകണം പള്ളിക്ക് അകത്തും പുറത്തും നമസ്കരിക്കേണ്ടത്.
∙ നമസ്കാരപ്പായ (മുസല്ല) കൊണ്ടുവരേണ്ടതാണ്.
∙ മുസല്ല പള്ളിയിൽ സൂക്ഷിക്കാനോ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ പാടുള്ളതല്ല.
∙ വീട്ടിൽനിന്ന് അംഗശുദ്ധി ചെയ്തു വരണം
∙ കുട്ടികളും വയോധികരും രോഗമുള്ളവരും വീട്ടിൽ നമസ്കരിച്ചാൽ മതിയാകും.
∙ സ്ത്രീകൾക്ക് തൽക്കാലം പ്രവേശനം അനുവദിക്കില്ല
∙ ഖുർആനോ ഇതര ഗ്രന്ഥങ്ങളോ ലഭ്യമാകുന്നതല്ല
∙പ്രവേശനവും പുറത്തിറങ്ങുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെയായിരിക്കണം. 5 നേരത്തെ നമസ്കാരങ്ങൾക്കായി (മഗ് രിബ്– സന്ധ്യാനമസ്കാരം ഒഴികെ) 15 മിനിറ്റ് മുൻപ് പള്ളികൾ തുറക്കുന്നതാണ്. നമസ്കാര ശേഷം 10 മിനിറ്റിനകം അടയ്ക്കുകയും ചെയ്യും. മഗ് രിബിനു 5 മിനിറ്റിനു മുൻപേ തുറക്കൂ.
https://www.facebook.com/Malayalivartha