ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ച് തൊഴിൽ മന്ത്രാലയം; നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയിൽ മാറ്റം വരുത്താം
ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒമാനിൽ തൊഴിലുടമകൾക്ക് ഡിസംബർ ആറ് മുതൽ ജനുവരി ആറ് വരെ ആണ് തൊഴിൽ സ്റ്റാറ്റസ് മാറ്റാൻ സാധിക്കുന്നതാണ്. മാത്രമല്ല നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ്. ഒരു സ്ഥാപനത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജോലിക്കാരെ മാറ്റുന്നതിനുള്ള അപേക്ഷകളും ഇക്കാലയളവിൽ നൽകുന്നതാണ്.
മാത്രമല്ല വിദേശ തൊഴിലാളികളുടെ അംഗീകൃത തൊഴിൽ കരാർ പ്രകാരമുള്ള വേതനത്തിലും ഭേദഗതി വരുത്താൻ സാധിക്കുന്നതാണ്. അതേസമയം നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളും നൽകാവുന്നതാണ്. നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി ഒമാനിൽ നിന്ന് തന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കും ഇക്കാലയളവിൽ അപേക്ഷിക്കാവുന്നതാണ്.
വിസ കാലാവധി കഴിഞ്ഞവർക്കും,താമസരേഖകളില്ലാതെ കഴിയുന്നവർക്കും പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാൻ ഒമാൻ പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി മസ്കത്ത് സെക്കന്‍റ് സെക്രട്ടറി കോൺസുലർ പി. കണ്ണൻ നായർ പറഞ്ഞു. അതോടൊപ്പം തന്നെ ഏതേലും കാരണത്താൽ പാസ്‍പോർട്ട് നഷ്ടമായവർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. രജിസ്ട്രേഷൻ നടപടികൾക്കായി എംബസിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പി. കണ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha