നേട്ടം കയ്യടക്കാൻ യുഎഇയുടെ നീക്കം; യുഎഇയുടെ മുന്നേറ്റം ഏറെ ആശ്ചര്യത്തോടെയാണ് പ്രവാസികൾ കാണുന്നത്, എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോതിൽ വമ്പിച്ച മുന്നേറ്റം
കോവിഡ് പ്രതിസന്ധിയിൽ ചില ലോകരാഷ്ട്രങ്ങൾ നടുവൊടിഞ്ഞെങ്കിലും, പ്രതിസന്ധിയും മുതലെടുത്ത് മുന്നേറ്റത്തിന്റെ പാതയിലാണ് മറ്റുള്ള രാഷ്ട്രങ്ങൾ. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ യുഎഇയുടെ മുന്നേറ്റം ഏറെ ആശ്ചര്യത്തോടെയാണ് പ്രവാസികൾ കാണുന്നത്. നടപ്പുവർഷം തരക്കേടില്ലാത്ത വ്യാപാര ഇടപാടുകളാണ് ദുബൈയിൽ നടന്നത്. 2000ൽ 14,300 കോടി ദിർഹമായിരുന്നു എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോത് എന്നത്.
2019ൽ ആകട്ടെ, ഇത് 1.271 ലക്ഷം കോടിയായി ഉയരുകയുണ്ടായി. നടപ്പു വർഷം ആദ്യ 6 മാസം 55,100 കോടിയുടെ ഇടപാടുകളും ഇവിടെ നടന്നു. ദുബൈ കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വെല്ലുവിളികൾക്കിടയിലും എണ്ണയിതര മേഖലയിൽ ഈ വർഷം ആദ്യപകുതിയിൽ ഇന്ത്യയുമായി 3,850 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബൈ നടത്തിയത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മാത്രമല്ല ഭക്ഷ്യമേഖല ഉൾപ്പെടെ എല്ലാ രംഗങ്ങളിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം കൂടുതൽ ശക്തമാക്കിയിട്ടുമുണ്ട്. പുനർകയറ്റുമതിയിലും വലിയ വർധന രേഖപ്പെടുത്തിയതായി ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബിഹ് വ്യക്തമാക്കി. 2015 മുതൽ 2019 വരെ കസ്റ്റംസ് ഇടപാടുകളിൽ 44% വർധനവാണ് കാണുവാൻ സാധിക്കുന്നത്. കുറഞ്ഞ ചെലവിലും കൂടുതൽ വേഗതയിലുമുള്ള ചരക്കു നീക്കത്തിന് വെർച്വൽ കോറിഡോർ സംവിധാനം ഏർപ്പെടുത്തിയതും ദുബൈയുടെ മികവാണ്, എന്നതാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha