മടങ്ങുന്നത് ലക്ഷക്കണക്കിന് പ്രവാസികൾ; ഒമാനിൽ നിന്നും പുറത്ത് വരുന്ന കണക്കുകൾ ഏവരെയും ഞെട്ടിക്കുന്നത്, ഈ വർഷം ഇതുവരെ 278,000 വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി
കൊറോണ വ്യാപനം നൽകിയ തിരിച്ചടി ബാധിച്ചത് ലക്ഷക്കണക്കിന് പ്രവാസികളെയാണ്. ജോലി നഷ്ടപ്പെടും മാസങ്ങളോളം ഭക്ഷണത്തിന് പോലും വകയില്ലാതെയും മറ്റുള്ള പ്രവാസികളുടെ കരുതലിൽ നാടിൻറെ തണലിൽ എത്തിച്ചേർന്നത് നിരവധിയാണ്. എന്നാൽ ഒമാനിൽ നിന്നും പുറത്ത് വരുന്ന കണക്കുകൾ ഏവരെയും ഞെട്ടിക്കുന്നതാണ്. കൊറോണ വ്യാപനം മുൻനിർത്തി ഈ വർഷം ഇതുവരെ 278,000 വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതായി ഒമാൻ വ്യക്തമാക്കി. 2020ലെ ആദ്യ 10 മാസത്തെ കണക്കുകൾ അടിസ്ഥാനമാക്കി ഒമാൻ ദേശീയ സ്ഥിതിവിവിര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത് .
മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. അതോടൊപ്പം തന്നെ നിലവിലെ കണക്കുകൾ പ്രകാരം 2020 ഒക്‌ടോബർ അവസാനത്തോടെ ഒമാൻ സുൽത്താനേറ്റിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 17ശതമാനമാണ് ഇടിവ് സംഭവിച്ചത് തന്നെ. നിലവിൽ 1,435,070 പ്രവാസികൾ രാജ്യത്തുണ്ടെന്നാണ് ഒമാൻ ഭരണകൂടം വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല, കഴിഞ്ഞ വർഷം 1,712,798 പേർ രാജ്യത്തുണ്ടായിരുന്നുവെങ്കിൽ 2020 അവസാനത്തോടെ എത്തിയതോടെ പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിന് പ്രവാസികൾ മടങ്ങിയത്. കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തുവരുന്നതിന് മുൻപും നിരവധിയാളുകൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് മടങ്ങാൻ പ്രത്യേക ഇളവുകൾ ഇതിനോടകം തന്നെ അനുവദിച്ചിരുന്നു. ഈ മാർഗത്തിലൂടെ നിരവധിയാളുകൾ മടങ്ങിയിരുന്നു. 25,000ത്തോളം പ്രവാസികൾ പിഴയൊന്നും കൂടാതെ രാജ്യം വിടാനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha