കുവൈറ്റ് അതിര്‍ത്തികള്‍ തുറക്കുക 9 മുതല്‍; ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി, ജനുവരി ഒന്നു വരെ പ്രഖ്യാപിച്ച യാത്രാ നിരോധനം നീട്ടേണ്ടതില്ലെന്ന് കാബിനറ്റ് തീരുമാനിക്കുകയുണ്ടായി
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അടച്ചിട്ട കുവൈറ്റിന്റെ അതിര്‍ത്തികള്‍ ജനുവരി രണ്ടു മുതല്‍ തുറക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. കുവൈറ്റ് കാബനറ്റിന്റെ പ്രതിവാര യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തന്നെ. ജനുവരി രണ്ടിന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കര-സമുദ്ര അതിര്‍ത്തികളും തുറക്കുമെന്നും അധികൃതര്‍ യോഗത്തിന് പിന്നാലെ അറിയിച്ചു. ജനുവരി ഒന്നു വരെ പ്രഖ്യാപിച്ച യാത്രാ നിരോധനം നീട്ടേണ്ടതില്ലെന്ന് കാബിനറ്റ് തീരുമാനിക്കുകയായിരുന്നു. കൊറോണ വ്യാപനത്തിന് പിന്നാലെ ഇന്ത്യ ഉളപ്പടെ 32 രാജ്യങ്ങൾക്കാണ് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് എല്ലാ അതിർത്തികളും ഒരാഴ്ചത്തേക്ക് അടച്ചത്. നിരവധി പ്രവാസികളാണ് ഈ വിലക്കിലൂടെ കുടുങ്ങിയത്.
അതേസമയം കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അതിർത്തികൾ തുറക്കാൻ നടപടി സ്വീകരിച്ചത്. പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകള്‍ക്കു പിന്നാലെ ഡിസംബര്‍ 21നായിരുന്നു കുവൈത്ത് അതിര്‍ത്തികള്‍ അടച്ചതായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്. രാജ്യത്ത് ഇതിനകം പുതിയ വൈറസ് എത്തിയോ എന്ന് കണ്ടെത്തുന്നതിനും അതിന്റെ വ്യാപനം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുമായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha