കൊവിഡ് വൈറസിന്റെ പുതിയ വകഭേദം യുഎഇയില്‍; നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ, രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതാണ്, യാത്രാവിലക്കിന് സാധ്യത
ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് വൈറസിന്റെ പുതിയ വകഭേദം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നു വന്ന ഏതാനും പേരിലാണ് പുതിയ വൈറസ് ബാധ കണ്ടെത്തിയതെന്ന് യുഎഇ ഭരണകൂട വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദിയാണ് അറിയിച്ചത്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്ന് വന്നവരാണ് എന്നോ എത്രപേർക്കാണ് രോഗം ബാധിച്ചത് എന്നോ അധികൃതര്‍ വിശദീകരിച്ചില്ല. ബ്രിട്ടനിലാണ് പുതിയ കൊറോണവൈറസ് ആദ്യം കണ്ടെത്തിയത്.
ഈ പശ്ചാത്തലത്തില്‍ യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായാണ് പെട്ടെന്നു തന്നെ പുതിയ വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചത് തന്നെ. പുതിയ വൈറസ് ബാധ കണ്ടെത്തിയവരെല്ലാം പുറത്തുനിന്നെത്തിയവരാണെന്നും അവരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ ആരിലേക്കും വൈറസ് പകര്‍ന്നിട്ടില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
അതേസമയം പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തണമന്നും അദ്ദേഹം പറയുകയുണ്ടായി. പുതിയ വൈറസ് വ്യാപന സാധ്യത കൂടുതലുള്ളതായതിനാല്‍ തന്നെ മറ്റുള്ളവരിലേക്ക് പകരാതെ നോക്കുന്നതിനാണ് എല്ലാവരും ജാഗ്രത കാണിക്കേണ്ടതാണ്. അതിനാല്‍ പൊതു സ്ഥലങ്ങളിലെ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറയുകയുണ്ടായി. അതോടൊപ്പം തന്നെ യുഎഇയില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ പുതിയ തരം വൈറസിനെയും പ്രതിരോധിക്കാന്‍ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha