കുവൈത്തിൽ കഴിയുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാനോ പിഴയടച്ച് താമസം ക്രമവൽക്കരിക്കാനോ ഉള്ള ഗ്രേസ് കാലാവധി ഒരു മാസം കൂടി; സാധ്യത വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
വിസാനിയമങ്ങൾ ലംഘിച്ച് കുവൈത്തിൽ കഴിയുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാനോ പിഴയടച്ച് താമസം ക്രമവൽക്കരിക്കാനോ ഉള്ള ഗ്രേസ് കാലാവധി ഒരു മാസം കൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഒരു മാസത്തേക്കു കൂടി കാലാവധി നീട്ടാൻ തീരുമാനിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
നിലവിൽ നൽകിയിരിക്കുന്ന ഗ്രേസ് കാലാവധി ഡിസംബർ 31ന് അവസാനിക്കുകയാണ്. പുതിയ കാലാവധി ജനുവരി അവസാനം വരെയുണ്ടാകുമെന്നാണ് സൂചന. യാത്രാ നിരോധനം കാരണം ഒട്ടേറെ പ്രവാസികൾക്ക് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു പോവാൻ അവസരം ലഭിച്ചിട്ടില്ലെന്ന് റസിഡൻസി കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതേസമയം രാജ്യത്ത് ഒരു ലക്ഷത്തോളം പേർ നിയമവിരുദ്ധമായി താമസിക്കുന്നതായാണ് കണക്ക് എന്നത്. മാർച്ചിലായിരുന്നു വിസാ നിയമ ലംഘകർക്ക് പിഴകൂടാതെ രാജ്യം വിടാൻ കുവൈത്ത് അവസരം നൽകിയിരുന്നത്. മെയ് 31 വരെയായിരുന്നു കാലാവധി. പിന്നീട് അത് നവംബർ 30 വരെയും ഡിസംബർ 31 വരെയും നീട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha