പ്രവാസിയാകളുടെ ഉറ്റ തോഴൻ സ്ഥാനാരോഹണത്തിന്റെ 15-ആം വർഷം; ലോകത്തിനു മുന്നിൽ തല ഉയർത്തി യുഎഇ, ഏവരെയും നെഞ്ചോട് ചേർത്ത ആ നേതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനത്തിൽ കയ്യടിച്ച് പ്രവാസികൾ
അറബ് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാഷ്ട്രം, പ്രവാസികൾ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരിടം, ലോകത്തിനു മുന്നിൽ അത്ഭുതമായി തീർന്ന ബുർജ് ഖലീഫ പറഞ്ഞുവന്നാൽ തീരാത്ത സവിശേഷതകളാണ് യുഎഇയ്ക്ക് ഉള്ളത്. അതിനു പിന്നിൽ ഒരൊറ്റ കാരണം മാത്രമേ ഉള്ളു. ഏവരെയും നെഞ്ചോട് ചേർത്ത ആ നേതാവ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനമാണ് ഇന്ന്. ഈ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച ഹൃദയത്തിൽ തൊടുന്ന വാക്കുകൾ ഇങ്ങനെ. 'തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നത്. യുഎഇയിലെ ജനങ്ങളെ സേവിക്കുന്നതിന് കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്നിക്കുന്നു’
‘കഴിഞ്ഞ 15 വർഷത്തിനിടെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. പ്രാദേശിക തലത്തിലും ദേശീയതലത്തിലും ആയിരക്കണക്കിന് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ചു. യുഎഇ പ്രസിഡന്റിന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രയത്നിച്ചു. സർക്കാർ മികച്ച ആസൂത്രണങ്ങൾ നടത്തി. 50 പുതിയ നിയമങ്ങളിലൂടെ നീതിന്യായവ്യവസ്ഥയിലും വൻതോതിൽ മാറ്റങ്ങളുണ്ടാക്കി’– എന്നും ഷെയ്ഖ് മുഹമ്മദ് കുറിക്കുകയുണ്ടായി.
അതേസമയമ് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് യുഎഇ കൈവരിച്ചത്. 500 സർക്കാർ സേവനങ്ങൾ സ്മാർട് ആയി, ദേശീയ ബജറ്റ് ഇരട്ടിയാക്കി–130%. ലോക സൂചികയിൽ യുഎഇയെ ഏറ്റവും മികച്ചതാക്കി, യുഎഇ പാസ്പോർട് ലോകത്തെ ഏറ്റവും ശക്തമുള്ളതായി, യുഎഇയിൽ താമസിക്കുന്ന 95% പേർക്കും സുരക്ഷയുടെ കാര്യത്തിൽ സംശയങ്ങളില്ല എന്നതാണ്. മാത്രമല്ല യുഎഇ സാമ്പത്തികരംഗം അറബ് ലോകത്ത് രണ്ടാമത്തേതാണ്, ഗൾഫിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ യുഎഇ മുന്നിട്ടു തന്നെ നിന്നു. ഭവന നിർമാണത്തിന് 40 ബില്യൻ, വിദ്യാഭ്യാസത്തിന് 140 ബില്യൻ, സാമൂഹിക വികസനത്തിന് 94 ബില്യൻ, ആരോഗ്യ–പ്രതിരോധ നടപടികൾക്ക് 50 ബില്യൻ ദിർഹം വകവച്ചതായും അദ്ദേഹം വിശദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha