ഗൾഫ് മേഖല പ്രതീക്ഷിച്ച ഒരു വാര്‍ത്ത; ന്നര വര്‍ഷം നീണ്ടു നിന്ന ഖത്തര്‍ ഉപരോധം അവസാനിക്കുന്നു, എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി, പ്രവാസലോകത്തെ സ്വപ്നം പൂവണിയുന്നു
ഗൾഫ് മേഖല പ്രതീക്ഷിച്ച ഒരു വാര്‍ത്ത അത് സംഭവിച്ചു. മൂന്നര വര്‍ഷം നീണ്ടു നിന്ന ഖത്തര്‍ ഉപരോധം അവസാനിക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദി -ഖത്തര്‍ അതിര്‍ത്തികള്‍ ഇന്നലെ രാത്രി മുതല്‍ തുറന്നുവെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് തീരുമാനം കൈകൊണ്ടത്.
അതേസമയം അതിര്‍ത്തികള്‍ തുറന്ന കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ജിസിസി ഉച്ചകോടി എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറന്നതെന്ന വാർത്തകൾ പുറത്ത് വന്നത്. തിരുമാനത്തെ ഗള്‍ഫ് മേഖല ഏറെ സന്തോഷത്തെടെയാണ് സ്വാഗതം ചെയ്തത്. നാളെ നടക്കുന്ന ഉച്ചകോടിക്ക് ശേഷമുള്ള മറ്റു പ്രഖ്യാപനങ്ങള്‍ക്കായി മേഖല കാതോര്‍ക്കുകയാണ്. ഒപ്പം നേതാക്കൾ എല്ലാവരും. 'അല്‍ ഉല ഉച്ചകോടി പ്രസ്‌താവന'യില്‍ ഒപ്പ് വെക്കുന്നതിനായി കുവൈത്തിലെ അമീര്‍ ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും ബന്ധപ്പെട്ടതായും പ്രസക്തമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ധാരണയായതായും ഖത്തര്‍ ട്രിബ്യുണ്‍ ഇതോടൊപ്പം റിപ്പോര്‍ട്ട് ചെയ്‌തു.
എന്നാൽ ഖത്തറിനെതിരെ സൗദി നേതൃത്വം കൊടുത്ത ഉപരോധത്തില്‍ പങ്കാളികളായ യുഎഇ, ബഹ്‌റൈന്‍, ഈജിപ്‌ത് എന്നീ രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഉപരോധം പിന്‍വലിച്ചതായി പ്രസ്തവാനയൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല. 2017ലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത്‌എന്നീ രാജ്യങ്ങൾ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഇതെല്ലാം ഖത്തര്‍ തള്ളിയിരുന്നു. ഇതോടെ അതിര്‍ത്തികളടച്ചു. പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ സ്വന്തം നിലക്ക് ശ്രമം നടത്തി.
https://www.facebook.com/Malayalivartha