പ്രവാസികൾ തലയിൽ കൈവച്ച ആ ദിനങ്ങൾ; നാലുപാടും ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തർ എന്ന കുഞ്ഞ് രാജ്യം തളർന്നില്ല, യുദ്ധം വരാന്‍ പോവുന്നുവെന്ന പ്രചാരണം മൂലം നടുങ്ങിത്തരിച്ച നാളുകൾ! ഗൾഫ് മേഖല കൈകോര്ക്കുന്നതിന് പിന്നിൽ ഇത്
നാലുപാടും ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തർ എന്ന കുഞ്ഞ് രാജ്യം തളർന്നില്ല. പെട്ടെന്നുണ്ടായ ആ ഉപരോധം പ്രവാസികളെ ഏറെ ആശങ്കയിലാഴ്ത്തി. മാത്രമല്ല, നിരവധിപേർക്ക് ജോലി നഷ്ടമായി. ഭക്ഷ്യ സാധനങ്ങൾ പോലും ക്ഷാമമുണ്ടായി. ഉപരോധം ആയ കുഞ്ഞ് രാജ്യം എങ്ങനെ മറികടന്നു എന്ന അനുഭവം വ്യക്തമാക്കുകയാണ് പ്രവാസി മലയാളിയായ യുവാവ്. ഖത്തറില്‍ ദഫ്‌നയിലെ ഡിപ്ലോമാറ്റ് ഏരിയയില്‍ ജെ ഡബ്ല്യൂ മേറിയറ്റ് ഹോട്ടലിന്റെ പ്രോജക്റ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വാട്‌സാപ്പില്‍ ആരോ അയക്കുന്നത്. തുടര്‍ന്ന്, യുദ്ധം വരാന്‍ പോവുന്നുവെന്ന പ്രചാരണമുണ്ടായി. ഫേസ്ബുക്കിലും അത്തരം വാര്‍ത്തകള്‍ പരക്കുകയുണ്ടായി.
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള എല്ലാ എംബസികളുടെയും, ശൈഖ് പാലസുകളുടേയും ചുറ്റുമായി റോക്കറ്റ് ലോഞ്ചറുകള്‍, മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍, റഡാറുകള്‍, അങ്ങിനെ ആകെ ഒരു യുദ്ധസമാനമായ അന്തരീക്ഷം. യുദ്ധമിതാ വരാന്‍ പോവുന്നു എന്നാണ് അപ്പോള്‍ എല്ലാവരും കരുതിയത്.
അന്ന് വൈകിട്ട് ജോലി തീര്‍ന്ന് തിരികെ പോകുമ്പോള്‍ പരമാവധി ഭക്ഷണ വസ്തുക്കള്‍ വാങ്ങി സറ്റോക്ക് ചെയ്യണം എന്ന് സഹപ്രവര്‍ത്തകരെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറ്റി സെന്ററിന്റെ അകത്ത് ചെന്നപ്പോൾ തിക്കും തിരക്കും. പാലുല്‍പ്പന്നങ്ങള്‍ ഒന്നും റാക്കുകളില്‍ ഉണ്ടായിരുന്നില്ല. പച്ചക്കറിയും തീര്‍ന്നു തുടങ്ങിയിരുന്നില്ല. കൈയില്‍ കരുതിയതെല്ലാം കൊണ്ട്, കിട്ടിയ ഭക്ഷണ സാധനങ്ങളെല്ലാം അന്ന് വാങ്ങി. പേടിപ്പെടുത്തുന്ന അവസ്ഥയിലൂടെയാണ് ആ മൂന്നാലു ദിവസങ്ങള്‍ കടന്ന് പോയത്. പിന്നെയും കുറേ മാസങ്ങളോളം ഖത്തറില്‍ ഉള്ളവര്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.
അതോടൊപ്പം തന്നെ പച്ചക്കറി, പാല് തുടങ്ങിയവ പ്രധാനമായും വന്നുകൊണ്ടിരുന്നത് സൗദിയില്‍ നിന്നായിരുന്നു. മറ്റ് ഉല്‍പ്പന്നങ്ങള്‍, ആവശ്യവസ്തുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍ എല്ലാം യു എ ഇയില്‍നിന്നുമാണ് വന്നത്. ഇതെല്ലാം തന്നെ നിലയ്ക്കുകയുണ്ടായി. യു എ ഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ബിസിനസ് നടത്തിയിരുന്ന പല കമ്പനികളും ആ സമയത്ത് പൂട്ടി . ഒരുപാട് പേരുടെ ജോലിയും നഷ്ടമായി. ഖത്തറിലേക്ക് അതുവരെ ഇറക്കുമതി ചെയ്തിരുന്നതില്‍ 60 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്. ഉപരോധത്തെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഖത്തറും നിരോധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha