അമേരിക്കയുടെ അടുത്ത നീക്കത്തിൽ പകച്ച് ഗൾഫ് മേഖല; ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക, പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ്
ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്കയുടെ പുതിയ നീക്കം. പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ് അറിയിക്കുകയുണ്ടായി. ഇതോടെ രണ്ടു മാസത്തിനുള്ളിൽ അമേരിക്ക ഗൾഫിലേക്ക് അയക്കുന്ന ബോംബർ വിമാനങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു. മേഖലയുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് യു.എസ് നൽകുന്ന വിശദീകരണം എന്നത്.
അതേസമയം ഇസ്രായേൽ വ്യോമാതിർത്തിയിലൂടെയാണ് ബോംബർ വിമാനങ്ങൾ ഗൾഫിലേക്ക് തിരിച്ചത്. എന്നാൽ ഇറാനുമായി യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പെൻറഗൺ വ്യക്തമാക്കിയിരിക്കുകയാണ്. മേഖലയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സൈനിക വിന്യാസത്തെ കുറിച്ച ട്രംപ് ഭരണകൂടത്തിെൻറ വിശദീകരണം എന്നത്.
കഴിഞ്ഞ വര്ഷം സമാനമായി അമേരിക്ക സൈനീക നീക്കം ശക്തമാക്കിയിരുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ സൈനിക നീക്കം ശക്തമാക്കുകയായിരുന്നു. മേഖലയില്‍ ആയിരം സൈനികരെക്കൂടി വിന്യസിക്കാന്‍ പെന്റഗണ്‍ അനുമതി നല്‍ക്കുകയായിരുന്നു. എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നതിനിടയില്‍ തന്ത്രപ്രധാനമായ തിരിച്ചടിക്ക് അമേരിക്ക ഒരുങ്ങുന്നുവെന്നുള്ള അഭ്യൂഹങ്ങളും വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha