ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നും ധനമന്ത്രി വിഡി സതീശൻ

സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം അവസാനിച്ചപ്പോൾ വിവിധ മേഖലകളെ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽകൂട്ടാകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ ധനമന്ത്രി വിഡി സതീശൻ നടത്തി. എന്നാൽ പൊതുജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേമപെൻഷൻ തുക ഉയർത്തൽ, സ്ത്രീസുരക്ഷ പെൻഷന്റെ ഭാവി തുടങ്ങിയ പെൻഷൻ പദ്ധതികളുടെ കാര്യം വിഡി സതീശൻ ബജറ്റിൽ പരാമർശിച്ചിരുന്നില്ല. ഇതിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് പ്രതിപക്ഷം ഉന്നയിച്ചത് .
ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ ബജറ്റിൽ ഒന്നും പരാമർശിച്ചിരുന്നില്ല . ഇപ്പോൾ ഇതാ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഇതിനുള്ള മറുപടി നൽകിയിരിക്കുന്നു. ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കുമെന്ന് മന്ത്രി പറഞ്ഞു .
മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അർഹരായ ആളുകൾ പുറത്ത് നിൽക്കുന്നു. അനർഹരായവർ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചർച്ച ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്നുണ്ടെന്നും 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്നും കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണ് ഈ പദ്ധതിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
https://www.facebook.com/Malayalivartha
























