ഗൾഫ്‌രാഷ്ട്രങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ; സൗദിയ്ക്ക് പിന്നാലെ ഇന്ത്യയുടെ വാക്‌സിനായി കുവൈറ്റും, ഇന്ത്യയിലെ സെറം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന 'ഓക്സ്ഫോര്‍ഡ്' ആന്റി കോവിഡ് വാക്സിന്‍ 'അസ്ട്രാസെനക്ക' അടിയന്തര ഉപയോഗത്തിന് ലൈസന്‍സ് നല്‍കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കൊറോണ വ്യാപനത്തിന് ശേഷമുള്ള ഇന്ത്യ ലോകചരിത്രത്തില്‍ തന്നെ പുതിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകരാജ്യങ്ങള്‍ വരെ ഇന്ത്യയുടെ കുതിപ്പില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വാക്‌സിനായി ലോകം കാത്ത് നിൽക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും പിന്നാലെ സൗദി അറേബ്യക്കും കോവിഡ് വാക്സിൻ നൽകാൻ ഇന്ത്യ കഴിഞ്ഞ ദിവസം തീരുമാനിക്കുകയുണ്ടായി.
ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ ആണ് സൗദി അറേബ്യയ്ക്ക് നൽകാൻ ഒരുങ്ങുന്നത്. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഇപ്പോഴിതാ സൗദിയ്ക്ക് പിന്നാലെ കുവൈറ്റും ഇന്ത്യയുടെ വാക്‌സിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിലെ സെറം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന 'ഓക്സ്ഫോര്‍ഡ്' ആന്റി കോവിഡ് വാക്സിന്‍ 'അസ്ട്രാസെനക്ക' അടിയന്തര ഉപയോഗത്തിന് ലൈസന്‍സ് നല്‍കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജോയിന്റ് ടെക്നിക്കല്‍ കമ്മിറ്റിയും ഡിപ്പാര്‍ട്മെന്‍റ് ഓഫ് രജിസ്ട്രഷന്‍ ആന്‍ഡ് കണ്ട്രോള്‍ ഓഫ് മെഡിസിനും ചേര്‍ന്നുള്ള സംയുക്തമായിട്ടുള്ള തീരുമാനത്തെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയതെന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ ഡ്രഗ് ആന്‍ഡ് ഫുഡ് കണ്ട്രോള്‍ ഡോ. അബ്ദുല്ല അല്‍ ബദര്‍ വെള്ളിയാഴ്ച പത്രക്കുറിപ്പിലുടെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha