ജലസമൃദ്ധിയും കാർഷിക മുന്നേറ്റവും ലക്ഷ്യമിട്ട് യുഎഇയുടെ നീക്കം; മരുഭൂമിയുടെ മാനത്തേക്കും ഹൈടെക് ഹരിതപദ്ധതികളുടെ 'ടേക് ഓഫ്' തുടരുന്നു, പലയിടങ്ങളിലും ഇനി മഴ പെയ്യാൻ സാധ്യത
വീണ്ടും കൃത്രിമ മഴ പെയ്യിക്കാന് ഒരുങ്ങി യുഎഇ. മരുഭൂമിയുടെ മാനത്തേക്കും ഹൈടെക് ഹരിതപദ്ധതികൾക്ക് തുടക്കം കുറിച്ചു. ജലസമൃദ്ധിയും കാർഷിക മുന്നേറ്റവും ലക്ഷ്യമിട്ട് ക്ലൗഡ് സീഡിങ് എന്ന മഴമേഘ പദ്ധതി വിപുലമാക്കാനാണ് ഒരുക്കം തുടങ്ങിയിരിക്കുന്നത്. കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതി വലിയ മാറ്റമുണ്ടാക്കിയ സാഹചര്യത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ്.
ഭൂഗർഭജല നിരപ്പ് ഉയർത്താനും അതോടൊപ്പം കാർഷികമേഖലകൾ വിപുലമാക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ വയ്ക്കുന്നത്. ജല-കാർഷിക മേഖലകളിൽ ഇസ്രയേലുമായി ചേർന്നുള്ള പദ്ധതികൾക്കും തുടക്കമാകുകയാണ്. ഭാവിയിൽ ലോകം നേരിടുന്ന വൻ വെല്ലുവിളി ജലക്ഷാമമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതായി പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രി അബ്ദുല്ല അൽ നുഐമി പറയുകയുണ്ടായി.
ഇതിലൂടെ മേഘങ്ങളിൽ നിന്നു പരമാവധി മഴ ലഭ്യമാക്കുകയാണു ലക്ഷ്യം. 2036 ആകുമ്പോഴേക്കും വൻമാറ്റത്തിനു രാജ്യം പൂർണ സജ്ജമാകുമെന്നാണു പ്രതീക്ഷ കൽപ്പിക്കുന്നത്. വിവിധ സംരംഭങ്ങളിലൂടെ ജലലഭ്യത വർധിപ്പിക്കുകയും മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കാനുള്ള പദ്ധതികൾ വിപുലമാക്കുകയും ചെയ്യുന്നതാണ്. യുഎഇയിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. മേയ് മുതൽ സെപ്റ്റംബർ വരെ ചില മേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്.
https://www.facebook.com/Malayalivartha