എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടം; 55 കാരനായ ബസ് ഡ്രൈവറുടെ തടവ് ഏഴു വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ച് അപ്പീൽ കോടതി, 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ദയാധനമായും നൽകണമെന്ന ട്രാഫിക് കോടതി വിധിയിൽ മാറ്റമില്ല
എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി അപ്പീൽ കോടതി കുറയ്ക്കുകയുണ്ടായി. 55 കാരനായ ബസ് ഡ്രൈവറുടെ തടവ് ഏഴു വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറയ്ക്കുകയും ചെയ്തു. എന്നാൽ 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ദയാധനമായും നൽകണമെന്ന ട്രാഫിക് കോടതി വിധിയിൽ മാറ്റമില്ല എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. നഷ്ടപരിഹാര തുക മരിച്ചവരുടെ ആശ്രിതർക്കാണ് നൽകേണ്ടത്, അതേസമയം, ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിക്കുകയുണ്ടായി.
അതേസമയം 2019 ജൂലൈയിലായിരുന്നു ഡ്രൈവർക്കു ദുബായ് ട്രാഫിക് കോടതി 7 വര്‍ഷം തടവും അരലക്ഷം ദിർഹം പിഴയും വിധിച്ചത്. എന്നാൽ ഇതുകൂടാതെ, ഇദ്ദേഹത്തിന്റെ ലൈസൻസ് ഒരു വർഷത്തേയ്ക്കു റദ്ദാക്കാനും കോടതി ഉത്തരവിട്ടിരുന്നു. അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവർ നേരത്തെ തന്നെ സമ്മതിക്കുകയുണ്ടായി. ജിസിസി മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ സ്ഥാപിച്ച സ്റ്റീൽ തൂണാണ് അപകടം വരുത്തിവച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയാണ് ചെയ്തത്.
ദുബായ്–ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ബസ് ട്രാഫിക് സൈൻ ബോർഡിലേയ്ക്ക് ഇടിച്ചുകയറവെയാണ് ഇത്തരത്തിൽ അപകടം ഉണ്ടായത്. എട്ട് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികൾ, അയർലൻഡ്, ഒമാൻ, ഫിലിപ്പീനി സ്വദേശികള്‍ ഒരോരുത്തരുമാണു ഈ അപകടത്തിൽ മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ പിതാവും മകനും ഉൾപ്പെടെയുള്ള മലയാളികളെ പന്നീട് തിരിച്ചറിയ്കയും ചെയ്തു. ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വന്ന ബസാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മർ(65), മകൻ നബീൽ(25), തിരുവനന്തപുരം സ്വദേശി ദീപകുമാർ(40), തൃശൂർ സ്വദേശികളായ ജമാലുദ്ദീൻ, വാസുദേവൻ വിഷ്ണുദാസ്, കിരൺ ജോണി(വള്ളിത്തോട്ടത്തിൽ പൈലി), കോട്ടയം സ്വദേശി കെ.വിമൽകുമാർ, രാജൻ പുതിയപുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ. മറ്റ് ഇന്ത്യക്കാരിൽ രണ്ടു പേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. പെരുന്നാൾ അവധിയാഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങുന്നവരടക്കം ആകെ 31 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha