കുവൈറ്റിൽ എത്തുന്ന മുഴുവന്‍ യാത്രക്കാരും ഇത് രജിസ്റ്റര്‍ ചെയ്യണം; കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരുടേതുമായ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവര്‍ത്തിച്ചു ഡി.ജി.സി.എ
കൊറോണ വ്യാപനത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി കുവൈറ്റ് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കുവൈത്തില്‍ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവര്‍ത്തിച്ചു ഡി.ജി.സി.എ രംഗത്ത് എത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് അഥവാ നാസ് വികസിപ്പിച്ച ഓണ്‍ലൈന്‍ സംവിധാനമാണ്’ കുവൈത്ത് മുസാഫിര്‍’.
അതോടൊപ്പം തന്നെ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരുടേതുമായ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വാക്സിനേഷന്‍ വിഭാഗവുമായും ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കോവിഡ് പരിശോധനാകേന്ദ്രങ്ങളുമായും പോര്‍ട്ടല്‍ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ്‌ക്കും മുസാഫിര്‍ പോര്‍ട്ടലില്‍ സജ്ജീകരിച്ചിരിക്കുകയാണ് അധികൃതർ.
അതിനോടൊപ്പം 2020 ജൂലായ് മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാണെകിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ‘കുവൈത്ത് മുസാഫിര്‍ ‘രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ആയതിനാൽ തന്നെ കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവന്‍ രാജ്യാന്തര യാത്രക്കാരും kuwaitmosafer.gov.kw എന്ന ലിങ്ക് വഴി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.സി.എ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നൽകുകയാണ്. നിലവില്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. അനിശ്ചിതകാലത്തേക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്കില്‍ അഞ്ചോളം വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട് .
https://www.facebook.com/Malayalivartha