യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തിയ പ്രവാസികൾ മടങ്ങി; അൽഐൻ, അബുദാബി വീസക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി വേണം, മലയാളികളടക്കമുള്ള വിദേശികൾക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്

വീണ്ടും അടിയന്തര മാറ്റം വരുത്തി യുഎഇ. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വരവ് കൂടിയതോടെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. അൽഐൻ, അബുദാബി വീസക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്) നിർബന്ധമാക്കിയതായി മുന്നറിയിപ്പ്. ഐസിഎ ഗ്രീൻ സിഗ്നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികൾക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്.
ഇത്തരത്തിൽ ഐസിഎ അനുമതിയില്ലാതെ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നതിനാലാണ് വീണ്ടും അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. എന്നാൽ ഇതു മറികടക്കാൻ ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകൾ വഴി എത്തിയവരുണ്ട്. ഇവർ പിന്നീട് റോഡ് മാർഗം അബുദാബിയിലേക്കു വരികയായിരുന്നു പതിവ് രീതി എന്നത്. ഇങ്ങനെ കൂടുതൽ പേർ എത്താൻ തുടങ്ങിയതോടെ അധികൃതർ കർശന പരിശോധന നടത്തിവരുകയാണ്.
ഐസിഎ ഗ്രീൻ സിഗ്നൽ ഇല്ലാതെ അബുദാബി വീസക്കാർ ഏതു വിമാനത്താവളം വഴി യുഎഇയിൽ പ്രവേശിച്ചാലും ചിലപ്പോൾ തിരിച്ച് മടങ്ങേണ്ടിവരുന്നതായിരിക്കും. മാത്രമല്ല ടിക്കറ്റ് തുകയും നഷ്ടമാകും. വിദേശ എയർലൈനുകൾ അതതു മേഖലകളിലെ നിയമം അനുസരിച്ച് അനുമതി ലഭിച്ചവരെ മാത്രമാണ് കൊണ്ടുവരുന്നത്. എന്നാൽ പ്രാദേശിക എയർലൈനുകളിൽ ചിലത് സ്വന്തം ഉത്തരവാദിത്തത്തിൽ യാത്രക്കാരെ കൊണ്ടുവരുന്നതും പതിവാക്കിയിട്ടുണ്ട്. ഇങ്ങനെ വന്നവർക്കു യുഎഇയിൽ ഇറങ്ങാനായില്ലെങ്കിൽ വിനാനക്കമ്പനിക്കെതിരെ പരാതിപ്പെടാനാകുന്നതല്ല.
അതേസമയം അബുദാബിയിലെ നിയമം അനുസരിച്ച് 10 ദിവസം നിർബന്ധിത ക്വാറന്റീൻ ഉണ്ട്. ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകൾ വഴി വരുന്ന അബുദാബി വീസക്കാർക്കും ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുമുണ്ട്.
ഇങ്ങനെ വരുന്നവരെ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലം അനുസരിച്ച് സർക്കാർ ചെലവിൽ തന്നെ അബുദാബിയിലെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിച്ചു വരുകയാണ്. ദുബായിൽ ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി അബുദാബിയിലേക്കു വരുന്നതിനും തടസ്സമില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha