പ്രവാസികളുടെ യാത്രാ പ്രതിസന്ധി ഏറെ കടുക്കുന്നു; ടേക് ഓഫ് അനുമതി കാത്ത് കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാർ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ, സൗദിയിലെത്താൻ ലക്ഷങ്ങൾ മുടക്കണം

പ്രവാസികൾക്ക് ആശങ്കയായി നാലുപാടും വിലക്ക് മാത്രം. ഗൾഫ് രാഷ്ട്രങ്ങൾ എല്ലാ വഴികളും കൊട്ടിയടച്ചു. പ്രത്യേകിച്ച് സൗദി അറേബ്യ. ഇന്ത്യയിൽ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതിനൊപ്പം യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടുക കൂടി ചെയ്തതോടെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി ഏറെ കടുക്കുന്നതാകുന്നു. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉടൻ അവിടെ എത്താനായില്ലെങ്കിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നു പ്രവാസികൾ ഒന്നടങ്കം പറയുകയാണ്.
ഇരുരാജ്യങ്ങളിലേക്കുമായി പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് ടേക് ഓഫ് അനുമതി കാത്ത് കഴിയുന്നത്. ഒരു വർഷത്തിനിടെ കേരളത്തിൽ മടങ്ങിയെത്തിയ 13.67 ലക്ഷം പ്രവാസികളിൽ 60% പേരും സൗദി, യുഎഇ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജോലിയിൽ തുടരാൻ അവരിൽ പലരും മടങ്ങിയെങ്കിലും ഇനിയുമേറെ പേർ കാത്തിരിക്കുകയാണ്. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിയപ്പോൾ യുഎഇ വഴി സൗദിയിൽ എത്തിയിരുന്നു. അതും നിർത്തിയതോടെ മാലദ്വീപ്, നേപ്പാൾ, ബഹ്റൈൻ വഴിയായി യാത്രകൾ തുടർന്ന്. പിന്നാലേ ആ വഴികളും അടഞ്ഞതോടെ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ രംഗത്ത് വന്നിരിക്കുകയാണ്.
അതായത് റഷ്യയിലൂടെ നടപടികൾ പൂർത്തിയാക്കി സൗദിയിലെത്താൻ 2 ലക്ഷം രൂപയും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്ക് ഒരു ലക്ഷം രൂപയും ശരാശരി ചെലവു വരുമെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ വിമാന ടിക്കറ്റുകൾക്കു പുറമേ, ഓരോ സ്ഥലത്തെയും ക്വാറന്റീൻ, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾകൂടി ഉൾപ്പെടെയാണിത്. അതേസമയം വൻതുക നൽകി യാത്ര സാധ്യമാകാത്തതിനാൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് കൂടുതൽ പേരും. കഴിഞ്ഞ ദിവസം യുഎഇ ഉൾപ്പെടെ 11 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി നീക്കിയിട്ടുണ്ട്. അതിൽ ഇന്ത്യയില്ല എന്നതും പ്രവാസികളെ ദുരിതത്തിലാക്കി.
സൗദിയുടെ വിലക്കു നീങ്ങിയതിനാൽ തന്നെ യുഎഇയിൽ നിന്നു സൗദിയിലേക്കു പോകാനാകുമെന്നതാണ്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് യുഎഇ ജൂൺ 30 വരെ നീട്ടിയതോടെ വീണ്ടും പ്രതിസന്ധിയായി. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചുകൊണ്ട് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം എന്നതാണ്. പ്രവാസികൾക്ക് ഗൾഫിൽ എത്തിച്ചേരാനുള്ള വഴികൾ തുറക്കണമെങ്കിൽ തന്നെ കേന്ദ്രം കനിയണം. അതാണ് പ്രവാസികളുടെ ഏക പ്രതീക്ഷയും.
https://www.facebook.com/Malayalivartha























