Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

''ഓക്കെ, ഞാനത് നോക്കിക്കോളാം..." എന്നു യൂസഫലി സാറ് പറഞ്ഞ ദിവസമാണ് നഷ്ടപ്പെട്ട മനഃശക്തി തിരിച്ചുകിട്ടിയെന്ന് കുടുംബം, 'അബുദാബിയിൽ പ്രശ്നപരിഹാരത്തിന് കഴിവുള്ള ഒരൊറ്റ വ്യക്തിയേയുള്ളൂ, അത് യൂസഫലി ഭായിയാണ്..' പ്രവാസികളുടെ ഏക പ്രതീക്ഷയായി യൂസഫലി

04 JUNE 2021 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ യുഎഇയിൽ നിന്നും പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും കൈപിടിച്ചുയർത്തുകയായിരുന്നു അദ്ദേഹം. മകന് വധശിക്ഷ വിധിച്ചു എന്നുകേട്ട നിമിഷം പകച്ചുപോയ കുടുംബത്തിന് മുന്നിൽ ഒരിതിരി വെളിച്ചം പകരുകയായിരുന്നു. വാർത്തകൾക്ക് പിന്നാലെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ ഏറ്റെടുക്കുകയാണ് പ്രവാസലോകം.

'' ഓക്കെ, ഞാനത് നോക്കിക്കോളാം എന്നു യൂസഫലി സാറ് പറഞ്ഞ ദിവസമാണ് നഷ്ടപ്പെട്ട മനഃശക്തി തിരിച്ചുകിട്ടിയതെന്നും അദ്ദേഹം ഇടപെട്ടു എന്നു കേട്ടപ്പോൾ മുതലാണ് ശ്വാസം നേരെ വീണതെന്നും വാഹനാപകടത്തെ തുടർന്ന് അബുദാബി കോടതി വിധിച്ച വധശിക്ഷയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹായത്താൽ മോചനം നേടിയ ബെക്സ് കൃഷ്ണന്റെ മാതാവ് ചന്ദ്രിക വെളിപ്പെടുത്തുകയുണ്ടായി. മാതാവും ഭാര്യ, മകൻ, ഭാര്യ എന്നിവരടങ്ങുന്ന കുടുംബം ഒൻപത് വർഷത്തിന് ശേഷം ബെക്സിന്റെ മടങ്ങിവരവിനായി പ്രാർഥനയോടെ നാട്ടിൽ കാത്തിരിക്കുകയാണ്

''അപകടം വിവരം അറി‍ഞ്ഞപ്പോൾ തന്നെ ഞങ്ങളെല്ലാം തളര്‍ന്നുപോയിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. കോടതി വിധിച്ച ശിക്ഷ അറിഞ്ഞപ്പോൾ എല്ലാവരും ജീവച്ഛവമായി മാറി. ഞങ്ങൾക്ക് ആലോചിക്കാൻ പറ്റാത്തത്ര തുകയായിരുന്നു നഷ്ടപരിഹാരം വിധിച്ചത്. യൂസഫലി സാറ് ഞങ്ങൾക്ക് വേണ്ടി വളരെയേറെ കഷ്ടപ്പെട്ടു. അദ്ദേഹത്തോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല''–ചന്ദ്രിക കണ്ണീരടക്കാനാകാതെ പറഞ്ഞു. ‌യൂസഫലി സാറ് ഇടപെട്ടു എന്ന് അറിഞ്ഞപ്പോൾ തന്നെ തന്റെ ഭർത്താവ് രക്ഷപ്പെടും എന്ന് എല്ലാവരും പറഞ്ഞിരുന്നതായി ബെക്സിന്റെ ഭാര്യ വീണ പറഞ്ഞു. ''ഇത്രവലിയ തുക യൂസഫലി സാറ് തന്നെ കൊടുത്തു സഹായിക്കുകയാണുണ്ടായത്. സാർ ഇടപെട്ട് എല്ലാം ശരിയാക്കി. ബെക്സിനെ ഉടൻ കാണാനാകുമെന്നാണു പ്രതീക്ഷ''– എന്നും വീണ കൂട്ടിച്ചേർത്തു.

2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം അരങ്ങേറിയത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

ഇതിനുപിന്നാലെ വർത്തകേട്ട് തകർന്നുപോയ കുടുംബം, ബന്ധു ടി.സി.സേതുമാധവന്റെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ‌അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.

അതേസമയം എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ നോർക്ക റൂട്സിന്റെ യോഗത്തിന് യൂസഫലി ഭായ് വരുന്നുണ്ട് എന്ന് കേട്ടപ്പോൾ നേരിട്ട് കാണാൻ തീരുമാനിച്ചതോടെയാണ് മോചനത്തിനായുള്ള ശ്രമം ആരംഭിച്ചതെന്ന് ടി.സി.സേതുമാധവൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ''ഞാനും ബെക്സ് കൃഷ്ണന്റെ സഹോദരൻ മുത്തു എന്ന് വിളിക്കുന്ന ബിൻസണും കൂടി ലെ മെറിഡിയനിൽ പോയിരുന്നു. ഒരു മൂലയ്ക്ക് സന്ദർശക സീറ്റിലിരിക്കുന്നപ്പോൾ യൂസുഫലി ഭായി കടന്നു വരുകയുണ്ടായി. നിരവധി ഉയർന്ന ഉദ്യോഗസ്ഥർ അവിടെ കാത്തുനിൽപുണ്ടായിരുന്നു. അദ്ദേഹം നേരെ ഞങ്ങളുടെ അരികെ വന്ന് ഈ വിഷയം ഏറെ നേരം സംസാരിക്കുകയും ചെയ്തു. അപ്പോൾ തന്നെ പത്തിരുപത് മിനിറ്റോളം അബുദാബിയിലേയ്ക്ക് ഫോൺ ചെയ്തു അഡ്മിനിസ്ട്രേറ്റർ മൂത്താപ്പ എന്ന് വിളിക്കുന്ന അബ്ദുല്ലക്കുട്ടിയോട് കേസിന്റെ കാര്യം അന്വേഷിച്ച് പറയാൻ അദ്ദേഹം പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് കേസ് സംബന്ധമായ കൃത്യവിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഓക്കെ, ഞാനത് നോക്കിക്കോളാം എന്ന് പറഞ്ഞാണ് യൂസഫലി സാർ ഞങ്ങളെ മടക്കിയയച്ചത്. ഞാൻ മനസിലാക്കിയിടത്തോളം അബുദാബിയിൽ പ്രശ്നപരിഹാരത്തിന് കഴിവുള്ള ഒരൊറ്റ വ്യക്തിയേയുള്ളൂ, അത് യൂസഫലി ഭായിയാണ്. ആ ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. അതാണ് ഇപ്പോൾ സത്യമായതും'''-സേതുമാധവൻ കൂട്ടിച്ചേർത്തു. ഇൗ കേസിൽ ആദ്യം മുതൽ അവസാനം വരെ ലുലു ഗ്രൂപ്പ് ചെയ്ത എല്ലാ കാര്യങ്ങളും ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണെന്നും അതിന് വളരെയധികം നന്ദിയുണ്ടെന്നും ബെക്സിന്റെ സഹോദരൻ ബിൻസൺ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends