ഒടുവിൽ പറക്കാൻ അനുമതിയായി; ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് സർവീസുകൾ ആരംഭിക്കുന്നു, യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് എത്താൻ അനുമതി

നീണ്ട നാളുകളായുള്ള കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് പ്രവേശിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്കാണ് ദുബായിലേക്ക് പ്രവേശിക്കാനാകുകയെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയാ ഓഫീസ് അറിയിക്കുയ്ക്കയുണ്ടായി.
കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതാണ്. ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. ഫൈസർ–ബയോടെക്, സ്ഫുട്നിക്, ഓക്സഫഡ്/അസ്ട്രസെനക, സിനോഫാം എന്നീ വാക്സീനുകളാണ് യുഎഇ നിലവിൽ അംഗീകരിച്ചിട്ടുള്ളത്.
മറ്റു നിബന്ധനകൾ ഇങ്ങനെ;
1. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം.
2. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
3. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha



























