കോവിഷീല്‍ഡ് വാക്സിന് അംഗീകാരം! പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി കുവൈറ്റ്; ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഇടംനേടി കോവിഷീല്‍ഡും
കൊറോണ വ്യാപനത്തിന് പിന്നാലെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. കുവൈറ്റ് അത്തരത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ വിദേശ യാത്രക്കാർക്ക് വിലക്ക് നീക്കിയെങ്കിലും പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. കൂടാതെ ഇന്ത്യയുടെ വാക്സിൻ അംഗീകരിച്ചിരുന്നുമില്ല. എന്നാലിതാ പ്രവാസികളുടെ ആശങ്ക നീങ്ങുകയാണ്.....
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. വിദേശികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം അംഗീകൃത വാക്സിനുകളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ കോവിഷീല്‍ഡും ഇടംനേടിയിട്ടുണ്ട്. ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫഡ് ആസ്ട്രസെനക, മൊഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ വാക്സിനുകള്‍ക്കാണ് കുവൈത്ത് നിലവിൽ അംഗീകാരം നല്‍കിയിട്ടുള്ളത്.
കോവിഷീല്‍ഡ് ആസ്ട്രസെനക തന്നെയാണെങ്കിലും ഇന്ത്യയില്‍ മറ്റൊരു ബ്രാന്‍ഡ്നെയിമില്‍ അറിയപ്പെട്ടിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായി മാറിയത്. ഇതിനാണ് ഇപ്പോള്‍ വ്യക്തത കൈവന്നിരിക്കുന്നത്. കോവിഷീല്‍ഡ് കുവൈത്ത് അംഗീകരിച്ചിട്ടുണ്ടെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് നേരത്തെ ഓപണ്‍ ഹൗസില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. വാക്സിന് സര്‍ട്ടിഫിക്കറ്റ് മന്ത്രാലയത്തിന്റെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിക്കാതിരുന്നതാണ് ജനങ്ങളില്‍ ആശങ്ക വര്‍ധിക്കാൻ ഇടയാക്കിയത്. ഇപ്പോള്‍ ഇതും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. നിരവധി പേര്‍ക്ക് അപ്രൂവല്‍ ലഭിച്ചു. ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസം ലഭിക്കുമെന്നാണ് കരുതുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വിസും വൈകാതെ പുനരാരംഭിച്ചാല്‍ പ്രവാസികളുടെ മടക്കം സാധ്യമാകുന്നതാണ്. അതിനിടെ വിദേശികളുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധനയും അംഗീകാരവും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതേസമയം വിദേശരാജ്യത്ത് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇതിനായി തയാറാക്കിയ ഓണ്‍ലൈന്‍ ലിങ്കിലൂടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഏതെങ്കിലും വകുപ്പിലൂടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കില്ലെന്നും ഇതിനായി ആരും സമീപിക്കേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര് വാക്സിനേഷന് സെന്ററുകളിലും ആശുപത്രികളിലും രജിസ്ട്രേഷനായി എത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രാലയം അറിയിപ്പു നല്‍കിയിരിക്കുന്നത്.
വിദേശത്ത് വാക്സിന് സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷന് ചെയ്യേണ്ട ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ലഭ്യമാണ്. സിവില്‍ ഐ.ഡി, ഇ-മെയില്‍ വിലാസം എന്നിവ അടിച്ചുകൊടുത്താല്‍ മെയിലിലേക്ക് വണ്‍ ടൈം വെരിഫിക്കേഷന് കോഡ് അയയ്ക്കുന്നതായിരിക്കും.ഇത് വെരിഫിക്കേഷന് പേജില്‍ പൂരിപ്പിക്കുക. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷന് വിവരങ്ങളും നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിെന്റ പി.ഡി.എഫ് 500 കെ.ബിയില്‍ കൂടാത്ത സൈസില്‍ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെല്‍ത് ഡിപ്പാര്‍ട്മെന്റ് പരിശോധിച്ച് അംഗീകാരം നല്‍കും.
https://www.facebook.com/Malayalivartha