Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

32 വർഷം മുൻപ് യു എ ഇയിൽ നിന്നും കാണാതായ അച്ഛനെ കാത്ത് മക്കൾ ;തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഭാര്യ; അവസാനമായി കണ്ടവർ പറഞ്ഞത് ഞെട്ടിക്കുന്ന വിവരം ; ജയറാം ദാസിന് സംഭവിച്ചത് എന്ത് ?

06 SEPTEMBER 2021 04:30 PM IST
മലയാളി വാര്‍ത്ത

മൂന്ന് പതിറ്റാണ്ടിലേറെയായി കണ്ണുംനട്ട് ഒരു കുടുംബം... കാത്തിരിക്കുന്നത് വേറെയാരുമേയല്ല... 32 വർഷം മുമ്പ് കാണാതായ പ്രിയപ്പെട്ടവനെ കുട്ടികളുടെ അച്ഛനെയാണ് ഇവർ കാത്തിരിക്കുന്നത്... കേൾക്കുന്നവരുടെ എല്ലാം ഈറനണിയിക്കുന്ന ഒരു സംഭവവികാസമാണ് അരങ്ങേറിയിരിക്കുന്നത് .. ഈ കുടുംബത്തിന് കഥ അതിദുഖകരമാണ്.

സംഭവം ഇങ്ങനെ ....ഭാര്യയും രണ്ടു മക്കളും അവരുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കൾ എന്നിവർ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു . 32 വർഷം മുൻപ് 1988 ഫെബ്രുവരി നാലിന് യു എ ഇയിലെ അൽഐനിൽ നിന്നു കാണാതായതാണ് തൃശൂർ വേലൂർ സ്വദേശി വി. ജയറാം ദാസ് . അൽഐൻ പൊലീസ് അന്വേഷണം നടത്തി. പക്ഷേ ഫലമുണ്ടായില്ല.

തന്റെ ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്, അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്, കേരളാ സർക്കാർ, യുഎഇയിലെ ഇന്ത്യൻ എംബസി, തൃശൂർ പ്രിൻസിപ്പൽ കോടതി എന്നിവിടങ്ങളിൽ ഭാര്യ പത്മിനി ഹർജി നൽകി. അടുത്തിടെ യായിരുന്നു നോർക്കയ്ക്കും പരാതി നൽകി.

1986 ലായിരുന്നു ജയറാം ദാസ് യുഎഇയിലെത്തിയത്.മെക്കാനിക്കൽ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷമായിരുന്നു യാത്ര. ഷാർജ ഖാൻസാബ് കെട്ടിടത്തിനടുത്തെ സഹോദരൻ വി.കെ. പ്രഭാകരന്റെ വർക് ഷോപ്പിലായിരുന്നു ആദ്യം ജോലി .

ശേഷം അൽ ഐനിലെ അൽ ഖത്തറി മെക്കാനിക്കൽ എന്‍ജിനീയറിങ് എന്റർപ്രൈസസ് എന്ന കമ്പനിയില്‍ സൂപ്പർവൈസറായി. അൽ ഐൻ മുസഫ റോഡിലെ മിലിട്ടറി കൾചറൽ സ്കൂളിന്റെ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു ജോലി.

കാണാതായ ദിവസം വൈകിട്ട് 7.30ന് അൽ ഐനിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള താമസ സ്ഥലത്ത് ഷൂസ് പോളിഷ് ചെയ്യുമ്പോഴായിരുന്നു ജയറാംദാസിനെ അവസാനമായി കണ്ടതെന്ന് കൂടെ താമസിക്കുന്നവർ പറയുന്നത് . അദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് പിറ്റേന്ന് കമ്പനിയധികൃതർ അൽ ഐൻ മുദ്രയാ പൊലീസിൽ പരാതി നൽകി. സഹോദരൻ പ്രഭാകരനും അൽ ഐനിൽ എത്തി അന്വേഷിച്ചു.

കാണാതാകുന്ന സമയം അദ്ദേഹത്തിന്റെ കൈവശം കമ്പനി ആവശ്യത്തിനുള്ള 9,000 ദിർഹം(അന്നത്തെ മൂല്യപ്രകാരം 35,000 ഇന്ത്യൻ രൂപ) ഉണ്ടായിരുന്നു. ഇതു നഷ്ടമായതിന്റെ വിഷമത്തിൽ നാടുവിട്ടതാണോ എന്ന സംശയം ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു .

പക്ഷേ അദ്ദേഹത്തിന്റെ പാസ്പോർ‌ട്ട് പ്രഭാകരന്റെ കൈവശമായതിനാൽ രാജ്യം വിട്ടുപോകാനുള്ള സാധ്യതകളും ഇല്ല. പണം തട്ടിയെടുക്കാൻ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയം പൊലീസിന് ഉണ്ടായി . പൊലീസ് നാലു പേരെ അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർ നടപടികളെക്കുറിച്ചു ഒന്നും വീട്ടുക്കാർ അറിഞ്ഞില്ല. ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് തൃശൂരിലെ പ്രിൻസിപ്പൽ കോടതി വിധിയെഴുതുകയും ചെയ്‌തു

ജയറാംദാസിന്റെ മൂത്തമകൻ റോമിയോ 2001ൽ ജോലി തേടി യുഎഇയിലെത്തിയിരുന്നു. അപ്പോൾ പിതാവിനെ കുറിച്ച് അന്വേഷിച്ചു. പിതാവുമായി ബന്ധമുണ്ടായിരുന്നുവരെയെല്ലാം നേരിട്ടു കണ്ട് അന്വേഷിച്ചു . ജോലി ലഭിക്കാതെ തിരിച്ചുപോയ റോമിയോ ആഫ്രിക്കയിൽ ഏറെ കാലം ജോലി ചെയ്ത ശേഷം 2006ൽ വീണ്ടും യുഎഇയിലെത്തി.

പിതാവിന് വേണ്ടി തിരച്ചിൽ നടത്തി . അദ്ദേഹം യുഎഇയിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത്. ''ഇപ്പോൾ അച്ഛന് 73 വയസ് ആയിരിക്കും. ജീവാപായം സംഭവിച്ചുപോയിട്ടുണ്ടെങ്കിൽ മൃതദേഹമെങ്കിലും ലഭിക്കേണ്ടതല്ലേ? എന്നാണ് മകൻ റോമിയോ ചോദിക്കുന്നത് .ഇപ്പോൾ നാട്ടിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി ജോലി ചെയ്യുകയാണ് മകൻ.

വരും, അച്ഛൻ തിരിച്ചുവരാതിരിക്കില്ലെന്ന പ്രതീക്ഷയാണ് ഇവരെ ഇപ്പോഴും ജീവിപ്പിക്കുന്നത്. പിതാവിനെ കണ്ടെത്താൻ യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും കേരളാ സർക്കാരിന്റെയും ഭാഗത്തു നിന്നു നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിലാഷ് വി.ജയറാംദാസ് പറയുന്നു.

ജയറാം ദാസിന്റെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ കേരള ചരിത്രത്തിലെ 1952 ലെ മാറു മറയ്ക്കൽ സമരത്തിൽ പങ്കെടുത്ത ധീരവനിതയാണ്. മകനെ ഒരു നോക്കു കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന അവർ 2013ൽ തന്റെ 102–ാം വയസിലായിരുന്നു മരിച്ചത്. ഈ കുടുംബത്തിന്റെ കാത്തിരിപ്പിന് ഫലമുണ്ടാകുമോ എന്ന ആകാംഷയാണ് ഇനി ബാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (2 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (2 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (3 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (3 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (3 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (3 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (3 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (3 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (3 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (3 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (3 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (3 hours ago)

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (4 hours ago)

Malayali Vartha Recommends