Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

ഗൾഫ് രാഷ്ട്രങ്ങൾ വീണ്ടും പ്രതിസന്ധിയിൽ; സൗദിയോടൊപ്പം കൈകോർത്ത് കുവൈറ്റും ബഹ്‌റൈനും! ലബനാൻ കുരുക്കിലായപ്പോൾ ഗൾഫിൽ സംഭവിച്ചത്, കൂടെനിന്നവർക്ക് നന്ദി പറഞ്ഞ് പ്രവാസികളുടെ തോഴൻ സൽമാൻ രാജാവ്

01 NOVEMBER 2021 01:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻപ്രതിസന്ധിയിലൂടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ കടന്നുപോകുന്നത്. പ്രശ്നം ആഭ്യന്തരമാകുമ്പോൾ ആരോടൊപ്പം നിൽക്കണമെന്ന ചോദ്യവും പിന്നാലെ ആശങ്കയുമൊക്കെ ഉരുവാകുകയാണ്. പറഞ്ഞവാക്കും തൊടുത്ത അമ്പും എന്ന ചൊല്ലാണ് ഇവിടെ അന്വർത്ഥമാകുന്നത്.

ലബനാൻ മാധ്യമത്തിൽ സൗദിക്കെതിരെ ഉയർന്ന പ്രസ്താവന അവസാനം കൊണ്ടെത്തിച്ചത് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള തീരുമാനങ്ങളിലേക്കാണ്. ഇതിനുപിന്നാലെ ലബ്‌നാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ നടപടിയുമായി സൗദി അറേബ്യ എത്തി. പിന്നാലെ ബഹ്‌റൈനും കുവൈറ്റും എത്തുകയുണ്ടായി.

തങ്ങളുടെ അംബാസഡര്‍മാരെ ലബ്‌നാനില്‍ നിന്ന് തിരിച്ചുവിളിച്ച ഇരു രാജ്യങ്ങളും ലബ്‌നാന്‍ അംബാസഡര്‍ക്ക് രാജ്യം വിട്ടുപോകാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു മാധ്യമത്തിൽ ലബ്‌നാന്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ശക്തമായ നടപടി ആരംഭിച്ചിരിക്കുന്നത്.

റിയാദ്- യെമനിലെ സഖ്യസേനയുടെ പോരാട്ടം സംബന്ധിച്ച് ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ സൗദി അറേബ്യ കടുത്ത നിലപാടുകൾ സ്വീകരിച്ചു. എത്തയോടൊപ്പം നിലയുറപ്പിച്ച കുവൈത്ത്, ബഹ്റൈന്‍ നേതാക്കള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നന്ദി പറയുകയും ചെയ്തു. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, ബഹ്റൈനിലെ ഹമദ് രാജാവ് എന്നിവരുമായി നടത്തിയ ഫോണ്‍ കോളുകളില്‍, സൗദിയോടുളള ഐക്യദാര്‍ഢ്യത്തെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് രാജാവ് വെളിപ്പെടുത്തുകയുണ്ടായി.

ലബ്‌നാനിന്റെ പുതിയ വാര്‍ത്താ വിതരണ മന്ത്രി ജോര്‍ജ് കൊര്‍ദാഹി സൗദിയെ വിമര്‍ശിച്ചതാണ് വിവാദത്തിന് കാരണമായി മാറിയത്. സൗദി സഖ്യം നടത്തുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും യമനിലെ ഹൂത്തി വിമതര്‍ നടത്തുന്നത് പ്രതിരോധമാണെന്നുമായിരുന്നു കൊര്‍ദാഹി ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സൗദി ലബ്‌നാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാൻ തുടങ്ങിയത്.

ഈ പ്രസ്താവനയ്ക്കിടെ യെമനിലെ യുദ്ധത്തെ സൗദി 'ആക്രമണം' എന്നാണ് ലബനന്‍ മന്ത്രി ജോര്‍ജ് കോര്‍ദാഹി വിശേഷിപ്പിച്ചത്. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സൗദി അറേബ്യ ലബനന്‍ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ ലബനീസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തി.

 

കുവൈത്തും ബഹ്‌റൈനും ഇതേ പാത പിന്തുടര്‍ന്ന് ലബനീസ് അംബാസര്‍മാരെ പുറത്താക്കുന്ന നടപടി സ്വീകരിച്ചു. രാജിവെക്കണമെന്ന ആവശ്യം നിരാകരിച്ച കോര്‍ദാഹി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഇതോടെ വഷളായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്രശ്‌നം ഉടന്‍ പരിഹൃതമാകുമെന്ന് ലബനോന്‍ വിദേശമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മാറ്റം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അതേസമയം തന്റെ രാജ്യവും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ജി.സി.സി രാജ്യങ്ങളുടെ ഐക്യവും ബഹ്റൈന്‍ രാജാവ് സംഭാഷണത്തില്‍ ആവര്‍ത്തിക്കുകയുണ്ടായി. പിന്നാലെ തന്റെ രാജ്യം സ്വീകരിച്ച നടപടികള്‍ ജി.സി.സി രാജ്യങ്ങളുടെ ഐക്യവും അതിലെ ജനങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന്റെ ആഴവും ഉറപ്പിക്കുന്നതാണെന്ന് കുവൈത്ത് അമീറും വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവ കിണറ്റിൽ വീണു...  (10 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (21 minutes ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (28 minutes ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (54 minutes ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (1 hour ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (1 hour ago)

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...  (1 hour ago)

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (1 hour ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (2 hours ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (2 hours ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (2 hours ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (3 hours ago)

Malayali Vartha Recommends