Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ചരിത്രംകുറിക്കാൻ ഒരുങ്ങി യുഎഇ; രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി, ഇനിമുതൽ ഇങ്ങനെ

08 NOVEMBER 2021 06:09 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ യുഎഇ വ്യത്യസ്തത പുലര്‍ത്തുന്ന രാജ്യമാണ്. യുഎഇയുടെ മുന്നേറ്റത്തിനും ഇത് തന്നെയാണ് കാരണം. മറ്റുചില അറബ് രാജ്യങ്ങളെ പോലെ ശരീഅത്ത് നിലപാട് കര്‍ശനമായി പിന്തുടരുമ്പോഴും യുഎഇ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അങ്ങനെ എന്നും വൈവിധ്യങ്ങളെ ചേര്‍ത്തു പിടിക്കുന്ന യുഎഇ ഇപ്പോൾ താരമായി മാറുകയാണ്. ഈ ശൈലി കൊണ്ടു തന്നെ ആ രാജ്യത്തെ ഭരണാധികാരികള്‍ എപ്പോഴും കൈയടി നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ മറ്റൊരു സുപ്രധാന തീരുമാനവും യുഎഇ കൈക്കൊള്ളുകയാണ്.

അതായത് രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതിലൂടെ വമ്പൻ മാറ്റമാണ് യുഎഇ പ്രതീക്ഷിക്കുന്നത്. അമുസ്ലിങ്ങളുടെ വ്യക്തിപരമായ തര്‍ക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നല്‍ നല്‍കുകയും ചെയ്യും. പ്രതിഭയും തൊഴില്‍ നിപുണതയുമുള്ള മറ്റ് രാജ്യക്കാര്‍ക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാന്‍ ഇത് സഹായകമാകുന്നതാണ് .

മുസ്ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതാണ് പുതിയനിയമം. ഇത് അന്താരാഷ്ട്ര രീതികള്‍ക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമുസ്ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സായിദ് അല്‍ അബ്രി വ്യകത്മാക്കി. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങി 20 വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് ഈ നിയമം.

ഇതിലുടെ തന്നെ വിദേശികളായ സ്ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ചുള്ളതാണ് നിയമത്തിലെ ആദ്യ അധ്യായം എന്നത്. മുസ്‌ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങള്‍, വിവാഹമോചനത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങള്‍ എന്നിവയാണ് നിയമത്തിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിട്ടുള്ളത്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്ബത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങള്‍ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തില്‍ വിശദീകരിക്കുകയാണ്.

അതോടൊപ്പം തന്നെ മൂന്നാമത്തെ അദ്ധ്യായം വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതും നാലാം ഭാഗം അനന്തരാവകാശത്തെക്കുറിച്ചുള്ളതുമാണ്. ഇതിലൂടെ മുസ്‌ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അറിയിക്കുകയുണ്ടായി.

അതേസമയം ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ജീവനാംശ നിയമത്തിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം എന്നത്. വൈവാഹിക ജീവിതത്തിന്റെ ദൈര്‍ഘ്യം, ഭാര്യയുടെ വയസ്സ്, ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വിവാഹ മോചനത്തിന്റെ ഭാഗമായി നല്‍കേണ്ട ജീവനാംശ തുക എത്രയെന്ന് അധികൃതർ തീരുമാനിക്കുക.

കൂടാതെ വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും നിലവിലെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതർ. പുതിയ നിയമം അനുസരിച്ച് അച്ചനും അമ്മയ്ക്കും മാറിമാറി മക്കളെ വളര്‍ത്താന്‍ അവകാശമുണ്ടായിരിക്കുന്നതാണ്. കുട്ടികളില്‍ വിവാഹ മോചനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുകയും അവരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

പ്രസിഡന്റിന്റെ നിര്‍ദേശത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലാണ് ഈ നിയമനിര്‍മ്മാണം നടന്നത്. പ്രവാസികൾക്ക് നിയമ നടപടിക്രമങ്ങള്‍ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവര്‍ത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകുന്നതായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends