ഒമിക്രോണ്‍ വകഭേദംകണ്ടെത്തിയത് 30 രാജ്യങ്ങളിൽ; ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഇത് ശ്രദ്ധിക്കുക; ഏകദേശം 200 ഓളം രാജ്യങ്ങളിലുള്ളവർ താമസിക്കുന്ന യുഎഇയുടെ പുതിയ നിർദ്ദേശം പുറത്ത്, ക്രിസ്മസ് ന്യൂഇയർ അവധിക്കാലം കൂടി അടുത്തിരിക്കുന്നതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരേര്‍പ്പെടുത്തിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം ലോകത്ത് 30 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോൺ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ഇതേതുടർന്ന് രാജ്യങ്ങള്‍ വിവിധ തരത്തിലുള്ള മുന്‍ കരുതലുകളും യാത്ര മാര്‍ഗനിര്‍ദ്ദേശങ്ങളും വീണ്ടും പുതുക്കികൊണ്ട് രംഗത്ത് എത്തിയിരുന്നു.
എന്നാൽ ഏകദേശം 200 ഓളം രാജ്യങ്ങളിലുള്ളവർ താമസിക്കുന്ന യുഎഇയില്‍ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്കയിലാണ് പ്രവാസികൾ. ഇവർ വിനോദത്തിനോ, വ്യവസായത്തിനോ, ലീവിനോ ആയി വിവിധ രാജ്യങ്ങലിലേക്ക് പോകുന്നവരുമാണ്. ക്രിസ്മസ് ന്യൂഇയർ അവധിക്കാലം കൂടി അടുത്തിരിക്കുന്നതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരേര്‍പ്പെടുത്തിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് യുഎഇ അധികൃതര്‍ അറിയിക്കുകയുണ്ടായി.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഡിസംബര്‍ 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ രാജ്യങ്ങളിലേക്കമുള്ള വിമാന സര്‍വീസുകളും ഇന്ത്യാ ഗവണ്‍മെന്റ് മാറ്റിവച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും അവരുടെ 14 ദിവസത്തെ യാത്ര വിവരങ്ങള്‍ ഇന്ത്യയുടെ പോര്‍ട്ടലായ എയര്‍ സുവിധ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം എന്നും അധികൃതർ നിർദ്ദേശം നല്കുയിരുന്നു. കൂടാതെ യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ പോസ്റ്റീവാകുന്നവര്‍ ആശുപത്രിയില്‍ കഴിയണമെന്നും അധികൃതര്‍ നിർദ്ദേശം നൽകുകയുണ്ടായി. അതേസമയം അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. ശേഷം ഏഴാമത്തെ ദിവസം ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതിന് ശേഷം നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും അധികൃതര്‍ അറിയിക്കുകയും ചെയ്തു.
വിമാനത്താവളത്തിൽ എത്തുന്നവരെ ഡ്രൈവര്‍ക്ക് മാത്രമെ കൊണ്ടുവിടാനും കൂട്ടാനുമുള്ള അനുമതി നൽകിയിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ കൊണ്ടുപോകുന്ന ഡ്രൈവര്‍ നിര്‍ബന്ധമായും മാസ്‌ക്കും, ഫേസ് ഷീല്‍ഡും ധരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഫിലിപ്പൈന്‍സ് യുഎഇയെ ഗ്രീന്‍ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കേവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടാതെ 14 ദിവസം ക്വാറന്റൈനിലും പ്രവേശിക്കണം എന്നുംഅതികൃതർ അറിയിച്ചു. അഞ്ചാം ദിവസം സാമ്പിള്‍ പരിശോധിക്കുകയും വേണം. കുട്ടികളുടെ ഒപ്പം യാത്ര ചെയ്യുന്ന രക്ഷിതാക്കളും കുടുംബവും അവരെ കൂടി പരിശോധനക്ക് വിധേയമാക്കണം. ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ ഫിലിപൈന്‍സില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു.
ലഭ്യമാകുന്ന വിവരം അനുസരിച്ച് യുകെയിലേക്ക് യാത്രചെയ്യുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ റിസല്‍ട്ട് കോപ്പി, അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് എന്നിവയടങ്ങുന്ന കാര്യങ്ങള്‍ കരുതരണമെന്ന് യുകെ മന്ത്രാലയം അറിയിച്ചു. 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പുതിയ നിയമം ബാധകമായിരിക്കുന്നതാണ്.
യുഎഇ റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്ന നൈജീരിയയില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 10 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. വിമാനമിറങ്ങിയ ശേഷം കോവിഡ് നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. പാക്കിസ്ഥാനില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വില്കക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, മൊസാംബിക്യു, നമീബിയ, ലെസോതോ, എസ്വാതിനി, ബോത്സ്വാന എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പാക്കിസ്ഥാനില്‍ പ്രവേശനം നിരോധിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha