ആശങ്കയിൽ ഉരുകി പ്രവാസികൾ; മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് അധികൃതർ, നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ തന്നെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്ന് പ്രവാസികൾ
ഇന്ത്യയിൽ കൂടുതൽ പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത പുറപ്പെടുവിച്ചു. രാജ്യത്ത് കർണാടകയിലാണ് ആദ്യമായി ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയതിനാൽ തന്നെ കാരനാടകയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുകയാണ്. അതായത് കർണാടകയിലെ ഒരു സ്കൂളിൽ 94 വിദ്യാർഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കരിംനഗർ ജില്ലയിലെ ചൽമേട ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിലെ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആകെ 9 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് സിംഗപൂര്‍ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിക്കാൻ തദ്ദേശ സമിതികളുടെ കീഴിൽ വാർഡുതല സമിതി സജീവമാക്കാൻ കേരള സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ആയതിനാൽ തന്നെ കടുത്ത ആശങ്കയിലാണ് പ്രവാസികൾ.
ഇത്തരത്തിൽ ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയപ്പെട്ടതോടെ ആശങ്ക ഉയരുന്നത് പ്രവാസലോകത്താണ്. നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ തന്നെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്നാണ് ഏവരുടെയും ആശങ്ക. കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ ഇതിനോടകം തന്നെ യാത്ര റദ്ദാക്കിയിട്ടുണ്ട്. രണ്ടു വർഷത്തോളമായി നാട്ടിൽ പോകാതിരുന്ന ആരോഗ്യപ്രവർത്തകരും മറ്റും അവധി തരപ്പെടുത്തി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന നേരത്താണ് ഒമിക്രോൺ വീണ്ടും ആശങ്ക പടർത്തിയിരിക്കുന്നത്.
അതേസമയം ആഗോളതലത്തിലെ ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വൈറസ് രാജ്യത്തെത്താതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. വിമാനത്താവളത്തിലും കര അതിർത്തികളിലും പരിശോധനയും കർശനമാക്കിയിട്ടുമുണ്ട്. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായും വാർത്താക്കൾ ഉണ്ട്. ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്നതാണു പലരുടെയും പ്രധാന ആശങ്ക എന്നത്.
https://www.facebook.com/Malayalivartha