ഖത്തറിൽ പ്രതിദിന രോഗികൾ 500 കടന്നു; രാജ്യത്ത് രോഗമുക്തി നേടിയത് 162 പേര്‍, നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 3,822 പേര്‍, നിയന്ത്രണങ്ങൾ ഇന്നുമുതൽ കർശനമാക്കാൻ അധികൃതർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വര്ധിച്ചുവരുടെയാണ്. നൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കോവിഡ് രോഗികളുടെ എണ്ണം നിലവിൽ 500ന് മുകളിൽ എത്തിയിട്ടുണ്ട്. ഖത്തറില്‍ കഴിഞ്ഞ ദിവസം 542 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 162 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടിയിരിക്കുകയാണ്. ആകെ 2,45,348 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
അതോടൊപ്പം തന്നെ പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 162 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൂടാതെ കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 617 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,49,787 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൂടാതെ നിലവില്‍ 3,822 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 27,247 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,168,202 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 22 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
അതേസമയം, ഖത്തറില്‍ കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കി അധികൃതർ. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമാണ് എന്നതാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
https://www.facebook.com/Malayalivartha