ഭീതിയിൽ സൗദി അറേബ്യ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്, ടേബിളുകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം, സ്ഥലസൗകര്യമില്ലാത്ത ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് മാത്രമേ സര്‍വീസിന് മാത്രമേ അനുമതി നൽകൂ, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ...
ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിദിന കോവിദഃ രോഗികളുടെ എണ്ണം ഏറിവരുകയാണ്. പ്രത്യേകിച്ച് സൗദി അറേബ്യയിലും യുഎഇയിലും. ഇതിനുപിന്നാലെ സൗദിയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അതായത് ആളുകള്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. എന്നാല്‍, ടേബിളുകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. സ്ഥലസൗകര്യമില്ലാത്ത ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് മാത്രമേ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാകുകയുള്ളൂ.
അതോടൊപ്പം തന്നെ ഒരു കുടുംബത്തില്‍ ഉള്ളവര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ തടസമില്ല. എന്നാല്‍, ആളുകളുടെ എണ്ണം പത്തിലധികം ആകരുതെന്ന് നിര്‍ദേശമുണ്ട്. ജീവനക്കാര്‍ അകലം പാലിച്ചുകൊണ്ട് വേണം ഭക്ഷണം പാകം ചെയ്യാന്‍. അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങള്‍, വാഷ് റൂം എന്നിവിടങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കുന്നതല്ല.
തവല്‍ക്കനാ ഇമ്യൂണ്‍ സ്റ്റാറ്റസ് നോക്കി ബാര്‍കോഡ് റീഡ് ചെയ്തു മാത്രമേ റസ്‌റ്റോറന്റിനുള്ളിലേക്ക് ആളുകളെ പ്രവേശിക്കുകയുള്ളു. ചെറിയ റസ്റ്റോറന്റുകളില്‍ ബാര്‍ക്കോഡ് നോക്കേണ്ടതില്ല. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നടപ്പാക്കിയ സാമൂഹിക അകലമാണ് ഇപ്പോള്‍ റസ്‌റ്റോറന്റുകളിലും മറ്റും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നടപ്പിലാക്കിവരുന്നത്.
കൂടാതെ ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവന്നിരിക്കുകയാണ് സൗദി അധികൃതര്‍. ഇതിന്റെ ഭാഗമായി എല്ലാ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും മാസ്‌ക്ക് ധാരണവും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് തിരികെ കൊണ്ടുവന്നിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച രാവിലെ ഏഴു മണി മുതല്‍ നിലവില്‍ വന്നിരിക്കുന്നു. രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം അപ്പപ്പോള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നേരത്തെ നിര്‍ത്തലാക്കിയ നിയന്ത്രണങ്ങള്‍ ചിലത് വീണ്ടും തിരികെ കൊണ്ടുവരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറസ്സായ പ്രദേശങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
മൂക്കും വായയും അടക്കം മറയുന്ന തരത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 1000 റിയാല്‍ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയികുകയും ചെയ്തിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha