ജനുവരി ഒന്ന് മുതൽ രണ്ടര ദിവസം അവധി നല്‍കി അധികൃതർ; നിലവിലെ വെള്ളിയാഴ്ച അവധി ശനിയാഴ്ചയിലേക്ക് മാറ്റി പകരം വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി സമയമാക്കാൻ തീരുമാനം സ്വകാര്യ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്ന് സൂചന
യുഎഇ 50 വര്ഷം പൂർത്തിയാക്കി അടുത്ത 50 വർഷത്തെ പദ്ധതികളിലേക്ക് കടക്കുമ്പോൾ ലോകം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതിൽ ഏറ്റവും നിർണായകമായ ഒന്നാണ് ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവൃത്തി ദിനങ്ങളാക്കിയും രണ്ടര ദിവസം അവധി നല്‍കിയുമുള്ള തീരുമാനം എന്നത്. ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാന്‍ ഇരിക്കുന്ന ഈ തീരുമാനം സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലവില്‍ വരുന്ന പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
അതായത് ജനുവരി ഒന്നു മുതല്‍ രാജ്യത്ത് പുതിയ വാരാന്ത്യ അവധി സമ്പ്രദായം നടപ്പിലാക്കാന്‍ നേരത്തേ യുഎഇ ഭരണകൂടം തീരുമാനം എടുത്തിരുന്നു. നിലവിലെ വെള്ളിയാഴ്ച അവധി ശനിയാഴ്ചയിലേക്ക് മാറ്റി പകരം വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി സമയമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു പ്രകാരം തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ സര്‍ക്കാര്‍ ഓഫീസുകളും മറ്റും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ച മുതല്‍ ആരംഭിക്കുന്ന അവധി ശനി, ഞായര്‍ ദിവസങ്ങളിലും തുടരുന്നതാണ്. ഇതോടെ ആകെ നാലര ദിവസം പ്രവൃത്തിയും രണ്ടര ദിവസവും അവധിയും എന്നതായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രീതി എന്നത്. പുതിയ വാരാന്ത്യ അവധി സമ്പ്രദായം സ്വകാര്യ മേഖലയ്ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല.
അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് നടന്ന സര്‍വേയില്‍ 23 ശതമാനം കമ്പനികള്‍ മാത്രമാണ് സ്വകാര്യ മേഖലയില്‍ നിന്ന് രണ്ടര ദിവസത്തെ അവധിയെന്ന പുതിയ രീതിയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മെര്‍സര്‍ മിഡിലീസ്റ്റ് സംഘടിപ്പിച്ച ന്യൂ യുഎഇ വര്‍ക്ക് വീക്കെന്‍ഡ് സര്‍വേയില്‍ 190 സ്വകാര്യ കമ്പനികള്‍ പങ്കെടുത്തതിലാണ് 23 ശതമാനം കമ്പനികളും പുതിയ രീതിയോട് വിമുഖത പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
അങ്ങനെ വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയ തീരുമാനത്തോട് 57 ശതമാനം കമ്പനികളും യോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ശനിയും ഞായറും അവധി നല്‍കുന്നതോടൊപ്പം വെള്ളിയാഴ്ച മുഴുവന്‍ സമയവും കമ്പനികള്‍ പ്രവര്‍ത്തിക്കാനാണ് മിക്ക സ്വകാര്യ സ്ഥാപനങ്ങളുടെയും തീരുമാനം എന്നത്. ചില കമ്പനികള്‍ അത്യാവശ്യ ജീവനക്കാരെ മാത്രം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ഓഫീസില്‍ നിലനിര്‍ത്തുകയും ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കുകയും ചെയ്യുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha