സൗദി അറേബ്യയിൽ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി; മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 റിയാലാണ് പിഴ ഈടാക്കും, ഇന്‍ഡോറിലും ഔട്ട്‌ഡോറിലും മാസ്‌ക്ക് ധാരണവും സാമൂഹിക അകലവും ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കി! പഴയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പാലിച്ചില്ലേൽ കീശ കാലിയാകും
പ്രതിദിന കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡോറിലും ഔട്ട്‌ഡോറിലും മാസ്‌ക്ക് ധാരണവും സാമൂഹിക അകലവും ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ പരിശോധനകള്‍ വ്യാപകമാക്കി അധികൃതര്‍. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ താരുമാനിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. എന്നാല്‍ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാവുന്നതാണ്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് വീണ്ടും തുടര്‍ന്നാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഒടുക്കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോവുന്നതെന്നും മന്ത്രാലയം എടുത്തുകാട്ടി.
കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഉള്‍പ്പെടെ ആളുകള്‍ ഒരുമിച്ചു കൂടുന്ന പ്രദേശങ്ങളില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് സ്ഥാപന ഉടമകളണ്. അതോടൊപ്പം തന്നെ കടകളില്‍ കയറുമ്പോള്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇമ്മ്യൂണിറ്റി സ്റ്റാറ്റസ് ഉറപ്പുവരുത്തി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ.
നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ 10,000 റിയാലാണ് പിഴ ചമുത്തുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സിനിമാ തിയറ്ററുകളില്‍ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളു. ആരാധനാലയങ്ങളിലും മാസ്‌കും ശാരീരിക അകലവും ഉറപ്പ് വരുത്തണം. പ്രാര്‍ഥനയ്ക്കായി വരി നില്‍ക്കുമ്പോഴും കൃത്യമായ അകലം പാലിക്കണം എന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha