വാക്‌സിൻ എടുക്കാത്തവരുടെ കാര്യത്തിൽ തീരുമാനമായി! കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; മെഡിക്കൽ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ കഴിയാത്തവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കി
ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുപിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. പ്രത്യേകിച്ച് യുഎഇയിൽ. പ്രദിനം 2000 ത്തിൽപ്പരം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ട്. ഇതിനുപിന്നാലെ എക്സ്പോ എന്ന ആശങ്കയാണ് അധികൃതരിൽ കാണുവാൻ സാധിക്കുന്നത്.
ഇപ്പോഴിതാ കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ മാസം 10ന് നിരോധനം പ്രാബല്യത്തിൽവരുന്നതാണ്. പൂർണമായും വാക്സിനേഷൻ എടുത്തവർ കോവിഡ്-19 ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നും ദേശീയ അടിയന്തര നിവാരണ സമിതിയും വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെഡിക്കൽ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ കഴിയാത്തവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ.
അതേസമയം, അബുദാബിയിലെ സ്‌കൂള്‍ കുട്ടികളില്‍ എത്ര ശതമാനം പേര്‍ വാക്‌സിന്‍ എടുത്തു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഇനി മുതല്‍ അല്‍ഹുസ്ന്‍ ആപ്പ് വഴി അറിയാൻ സാധിക്കുന്നതാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്‌സിനേഷന്‍ പ്രോല്‍ത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ബ്ലൂ സ്‌കൂള്‍ ഇനീഷ്യേറ്റീവിലെ വിവരങ്ങള്‍ അല്‍ ഹുസ്ന്‍ ആപ്പുമായി ബന്ധിപ്പിച്ചതോടെയാണ് ഇത് സാധ്യമായിരിക്കുന്നത്. അബുദാബി എഡ്യുക്കേഷന്‍ ആന്റ് നോളജ് വകുപ്പും അല്‍ ഹുസ്ന്‍ നാഷനല്‍ ഹെല്‍ത്ത് സിസ്റ്റവും സംയുക്തമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കൂടത്തെ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരമാവധി കുട്ടികളെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്‌കൂളിലെയും എത്ര ശതമാനം കുട്ടികള്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തുവെന്ന് രക്ഷിതാക്കള്‍ക്ക് ഇതു വഴി അറിയാന്‍ സാധിക്കുന്നതാണ്.
സ്‌കൂളുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആരോഗ്യകരമായ മല്‍സരത്തിന് ഇതിലൂടെ വഴിയൊരുങ്ങുമെന്നും അധികൃതര്‍ അഭിപ്രായപ്പെടുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്കിടയിലെ വാക്‌സിനേഷന്‍ തോതിനെ കുറിച്ചുള്ള ധാരണ രക്ഷിതാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ കൂടി പര്യാപ്തമാണ്. വിവരങ്ങളുടെ സുതാര്യത ഉറപ്പുവരുത്താന്‍ പദ്ധതി സഹായകമാണെന്നും വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി അമര്‍ അല്‍ ഹമ്മാദി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha