ഗൾഫിൽ മഴക്കെടുതി; ബഹ്‌റൈനില്‍ മഴ മൂലം 16 പേരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി, കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, ഒമാനിലും യുഎഇയിലും മഴ ബുധൻ വരെ തുടരും
ബഹ്‌റൈനില്‍ കനത്ത മഴ മൂലം കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണു. ഇതിനുപിന്നാലെ താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് അടിയന്തിരമായി ഒഴിപ്പിക്കുകയുണ്ടായോ. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ് മഴ മൂലം നിലം പൊത്താനായത്. ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന് പാർലമെന്‍റംഗം സൈനബ് അബ്ദുൽ അമീർ അറിയിക്കുകയുണ്ടായി.
നാല് കുടുംബങ്ങൾ താമസിച്ചിരുന്ന നാല് നിലകളുള്ള വീടിന്‍റെ ചുമർ മഴയിൽ ഇടിഞ്ഞു വീഴുകയാണ് ചെയ്തത്. ഇവരെ പുനരരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചതായും അവർ പറഞ്ഞു. പാർപ്പിട കാര്യ മന്ത്രാലയം ഇടപെട്ട് ഇവർക്ക് താൽക്കാലികമായി ഫ്ലാറ്റുകൾ അനുവദിക്കുകയും ചെയ്തു.
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിച്ചുവരുകയാണ്.
അതോടൊപ്പം തന്നെ രാജ്യത്ത് ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അഹ്‍മദിയിലായിരുന്നു ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ, സല്‍വ, ഫിന്‍റ്റാസ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുണ്ട്. 106 പേരെ അഗ്‍നിശമന സേന ഇതിനോടകം തന്നെ രക്ഷപ്പെടുത്തി. ഹവല്ലി, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് സഹായം തേടി ഏറ്റവുമധികം ഫോണ്‍ കോളുകള്‍ ലഭിച്ചതെന്ന് അഗ്നിശമന അറിയിച്ചു.
ഇതിനുപിന്നാലെ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്‍ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനം ആദ്യം വൈകുന്നേരം 3.20ലേക്ക് മാറ്റി പുനഃക്രമീകരിച്ചെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ സ്‍കൂളുകള്‍ക്ക് തിങ്കളാഴ്‍ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്‍ച നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കൂടാതെ കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ റുപേര്‍ മരിച്ചതായി റിപ്പോർട്ട്. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha