നിബന്ധനകൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; പ്രവാസികളുടെ യാത്രകൾ മുടങ്ങുന്നു, നിലവിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തുവരുന്ന യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മൂലം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ വിമാന യാത്ര മുടങ്ങുന്നു
കോവിഡ് വ്യാപനം വർധിച്ചതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും യാത്രാ നിബന്ധനകളും കൊടുക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തുവരുന്ന യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മൂലം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ വിമാന യാത്ര മുടങ്ങിയിരിക്കുകയോയാണ്. കഴിഞ്ഞ 3 ദിവസങ്ങളിൽ യാത്രയ്ക്കു വിമാനത്താവളത്തിലെത്തിയ പലർക്കും ഇത്തരത്തിൽ മടങ്ങേണ്ടിവന്നതായാണ് ലഭ്യമാകുന്ന വിവരം. ടിക്കറ്റ്, പിസിആർ ഇനങ്ങളിൽ വൻ തുക നഷ്ടമായതിനു പുറമെ കൂടുതൽ തുക നൽകി മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുക്കേണ്ട സ്ഥിതിയാണ് ഉള്ളത്.
കൂടാതെ പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണം കൂടിയതും ലാബ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചതുമാണ് ഫലം വൈകാൻ കാരണമായി പറയുന്നത്. നേരത്തേ 8–12 മണിക്കൂറിനകം ഫലം ലഭിച്ചിരുന്നു. ഇതു കണക്കാക്കി യാത്രയ്ക്ക് തലേ ദിവസം ടെസ്റ്റ് എടുത്തവർക്കാണ് 24 മണിക്കൂർ പിന്നിട്ടിട്ടും ഫലം ലഭിക്കാതിരുന്നത്.
അതായത് യുഎഇയിലെ പുതിയ നിയമം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ഈ മാസം മുതൽ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതും അവധിക്കുശേഷം എത്തുന്ന വിദ്യാർഥികൾക്ക് പരിശോധനാഫലം ഹാജരാക്കേണ്ടിവരുന്നതും കാരണം പരിശോധനയ്ക്ക് കൂടുതൽ പേരാണ് ഇപ്പോൾ എത്തുന്നത്. പിസിആർ ഫലം ലഭിക്കാൻ 3–4 ദിവസമെങ്കിലും വൈകുമെന്ന് ലാബ് അധികൃതർ അറിയിച്ചിരിക്കുകയാണ്. യാത്രക്കാരല്ലാത്തവർ വിമാനത്താവളത്തിൽ പരിശോധിക്കാനെത്തിയതും തിരക്കു കൂട്ടിയിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച വൈകിട്ട് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്കു പോകാൻ എത്തിയ തൃശൂർ നീണ്ടൂർ സ്വദേശി ആഷിഫ് ഹനീഫ 24 മണിക്കൂറിനിടെ 2 പിസിആർ ടെസ്റ്റ് എടുത്തെങ്കിലും വിമാനം പുറപ്പെടുന്നതിന് മുൻപ് ഫലം ലഭിച്ചില്ല.
ഒടുവിൽ ഫലം ലഭിച്ചത് വിമാനം പുറപ്പെടുന്നതിന് 10 മിനിറ്റ് മുൻപ്. അപ്പോഴേക്കും കൗണ്ടർ അടച്ചതിനാൽ യാത്രാനുമതി കിട്ടിയിരുന്നില്ല. മാള സ്വദേശി മെഫിൻ ജോണി, ചാവക്കാട് ചേറ്റുവ സ്വദേശി ബിബിൻ ബാബു, ഭാര്യ ഐശ്വര്യ, മകൾ അദ്വിക എന്നിവർക്കും ഇതേ കാരണത്താൽ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha