പിസിആര്‍ പരിശോധന എടുക്കേണ്ട സമയക്രമത്തിൽ മാറ്റം വരുത്തി ബഹ്‌റൈൻ; യാത്രക്കാര്‍ ഒരു പ്രാവശ്യം മാത്രം പിസിആര്‍ പരിശോധന എടുത്താല്‍ മതിയെന്ന് അധികൃതര്‍,ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്കുളള കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിബന്ധനകൾ കടുപ്പിച്ചിരിക്കുകയാണ്. നാട്ടിൽ നിന്നും നിരവധി യാത്രക്കാരൻ ഇപ്പോൾ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഈയൊരു സാഹചര്യത്തിൽ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്കുളള കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
പിസിആര്‍ പരിശോധന എടുക്കേണ്ട സമയക്രമത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഇവിടേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ ഒരു പ്രാവശ്യം മാത്രം പിസിആര്‍ പരിശോധന എടുത്താല്‍ മതിയെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ബഹ്‌റൈനില്‍ പിസിആര്‍ പരിശോധനയ്ക്ക് 12 ബഹ്‌റൈന്‍ ദിനാറാണ് ഈടാക്കുന്നത്. ഈ പരിശോധനയാണ് യാത്രക്കാര്‍ എടുക്കേണ്ടത്, രാജ്യത്ത് എത്തിച്ചേരുന്ന യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കിയിരിക്കണം. കൂടാതെ 12 വയസ്സിനും അതിന് മുകളിലുള്ള വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തികള്‍ അവരുടെ താമസസ്ഥലത്ത് നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം തുടങ്ങിയ നിബന്ധനകളാണ് ബഹ്‌റൈന്‍ ഗവണ്‍മെന്റ് പുതുതായി ഇറക്കിയിട്ടുള്ളത്.
അതേസമയം, കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്‌സിന്‍ നാലാം ഡോസ് വിതരണം ചെയ്യാന്‍ ബഹ്‌റൈന്‍ അനുമതി നല്‍കിയിട്ടുണ്ട്. സിനോഫാം വാക്‌സിന്റെ മൂന്നു ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് നാലാം ഡോസ് നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ അതിവേഗത്തില്‍ ഒമിക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. 18 വയസ്സിന് മുകളിലുള്ളവരും മൂന്നാം ഡോസ് സ്വീകരിച്ച് മൂന്നു മാസം പിന്നിട്ടവരുമായ ആളുകള്‍ക്കാണ് നാലാം ഡോസ് നല്‍കാൻ പദ്ധതി.
ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനോ സിനോഫാം വാക്‌സിനോ ആണ് രണ്ടാം ബുസ്റ്റര്‍ ഡോസ് ആയി നല്‍കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിന് കൊവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് അംഗീകാരം നല്‍കി കഴിഞ്ഞതായി അധികൃതര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha