പ്രതിഷേധം ശക്തമാക്കി പ്രവാസികൾ; കേരളത്തിലേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി, ചെറിയ അവധികൾക്കായി നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടി
ഒമിക്രോൺ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തുന്ന എല്ലാ പ്രവാസികളും ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നയത്തിനെതിരെയുള്ള ഗൾഫിലെ പ്രവാസി മലയാളികളുടെ പ്രതിഷേധം അടങ്ങുന്നില്ല. കേരളത്തിലേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിരിക്കുകയാണ്. ചെറിയ അവധികൾക്കായി നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണ് നൽകുന്നത്.
എന്നാൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് ഗൾഫിലെ പ്രവാസികൾ. ഒപ്പം യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലേക്ക് അവർ എത്തിച്ചേരുന്നത്. മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചശേഷം നാട്ടിലേക്കു ചെറിയ അവധിക്കെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ നിർബന്ധമാക്കരുതെന്നാണ് ഏവരുടെയും അഭ്യർഥന.
ഇത്തരത്തിലുള്ള പ്രവാസി വിരുദ്ധ നിലപാട് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു പ്രവാസി ലീഗൽ സെൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ ലോ റിസ്ക് രാജ്യങ്ങളുടെ പട്ടികയിലാണ് ആറു ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറയില്ലായെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കേരളത്തിലെ പാർട്ടി പരിപാടികൾക്ക നിയന്ത്രണമില്ല, ഉദ്ഘാടന ചടങ്ങുകളിലും മറ്റും ഒത്തുചേരുന്ന ആൾക്കൂട്ടത്തിനും വിലക്കില്ല, ആകെയുള്ളത് വിദേശത്തുനിന്നെത്തുന്നവർക്ക് ഒരാഴ്ചക്കാലം നിർബന്ധിത ക്വാറന്റയിൻ. ഇതിനെതിരെയാണ് പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നത്.അടയന്തിരാവശ്യങ്ങൾക്കായി ചുരുക്കം ദിവസങ്ങളിലേക്ക് നാട്ടിൽ വരുന്ന പലരും യാത്ര മാറ്റിവെക്കുന്ന അവസ്ഥയാണുള്ളത്.
https://www.facebook.com/Malayalivartha