ഏഴ് വർഷത്തിന് ശേഷം മലയാളിക്കായി സൗദി നൽകിയത്; ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം അയാളുടെ കെെവശം ഉണ്ടായിരുന്ന തുക തിരികെ നൽകി സൗദി അധികൃതർ! ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു

പ്രവാസികളോട് എന്നും ഗൾഫ് രാഷ്ട്രങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പലപ്പോഴും ഇവർവെയും അമ്പരപ്പിച്ചുകൊണ്ടാണ് പലതും പ്രവാസികൾക്കായി അധികൃതർ ചെയുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് സൗദി അറേബ്യയിൽ നിന്നും പുറത്ത് വരുന്നത്.
ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം അയാളുടെ കെെവശം ഉണ്ടായിരുന്ന തുക തിരികെ നൽകിയിരിക്കുകയാണ് സൗദി അധികൃതർ. പിടിയിലാകുമ്പോൾ ഇയാളുടെ കെെവശം ഉണ്ടായിരുന്ന തുകയാണ് തിരികെ നൽകിയിരിക്കുന്നത്. സൗദിയിലെ ജുബൈൽ ആണ് സംഭവം നടന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ജയിൽ മോചിതനായി നാട്ടിൽ പോയി ഏഴ് വർഷത്തിന് ശേഷം ഇയാൾക്ക് സൗദി അധികൃതർ പണം തിരികെ നൽകിയിരുന്നത്.
തൃശൂർ വടക്കുംമുറി സ്വദേശി ശ്രീനേഷിന് ആണ് ഇത്തരത്തിൽ പണം തിരികെ കിട്ടിയത്. 1.30 ലക്ഷത്തിലേറെ രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. 2015 ൽ ആണ് സംഭവം നടന്നത്. ഒരു കേസിൽപ്പെട്ട് അകത്തായ ശ്രീനേഷിന്റെ കൈവശം അന്ന് കുറച്ച് പെെസ ഉണ്ടായിരുന്നു. എട്ട് മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം ഇദ്ദേഹത്തെ പോലീസ് നാട്ടിലേക്ക് കയറ്റി വിടുകയുണ്ടായി. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പോലീസ് പിടിച്ചെടുത്ത പണം നൽകാൻ അന്ന് തയ്യാറായിരുന്നില്ല. ഒന്നര മാസം മുമ്പ് ജുബൈൽ സ്റ്റേഷനിൽ നിന്നും പൊലീസ് ക്യാപ്റ്റൻ സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവരെ പണം കെെമാറുന്ന വിവരം അറിയിക്കുകയായിരുന്നു എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശ്രീനേഷിനെ ബന്ധപ്പെടാനുള്ള നമ്പറിനായി സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പുകൾ പുറപ്പെടുവിച്ചാണ് ഇയാളെ കണ്ടെത്തിയത്. സൈഫുദ്ദീൻ പൊറ്റശേരിയെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തി ശ്രീനേഷ് എംബസിക്ക് ഇ-മെയിൽ സന്ദേശമയയ്ക്കുകയുണ്ടായി. ആവശ്യമായ രേഖകളും ചുമതലപത്രവും ജുബൈൽ പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹം ഹാജരാക്കിയിരുന്നു. ഇതേതുടർന്ന് ശ്രീനേഷിന് നൽകാനുള്ള തുകയുടെ ചെക്ക് ഉദ്ദ്യോഗസ്ഥർ കെെമാറുകയുണ്ടായി. പിന്നീട് ഇവർ എംബസിയിൽ ചെക്ക് എത്തിച്ചു. വെെകാതെ തുക താങ്ങളുടെ കെെവശം എത്തിക്കുമെന്ന് എംബസി അധികൃതർ ശ്രീനേഷിനെ അറിയിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























