സൗദിയിലെ ആശുപത്രികളില്‍ കൊവിഡ് പരിശോധന ഒഴിവാക്കി; മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധന നിർത്തലാക്കി അധികൃതർ
സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കിയതായി റിപ്പോർട്ട്. അതായത് മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് വേണ്ടിയായിരുന്നു നേരത്തെ ഈ നിബന്ധന ബാധകമാക്കിയിരുന്നത്. ആര്‍.ടി.പിസി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തകയായിരുന്നു അധികൃതരുടെ ലക്ഷ്യം. ഇനി മുതല്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കോവിഡ് ടെസ്റ്റ് വേണ്ടതുള്ളൂ നൽകിയിരിക്കുന്നത്. കോവിഡ് വിവരങ്ങള്‍ കൈമാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വാര്‍ത്താ സമ്മേളനം നിറുത്തലാക്കിയതും, മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം ഇതിനകം കൈകൊണ്ടിട്ടുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ഗുരുതരസ്ഥിതിയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി അധികൃതർ അറിയിച്ചു. ഇന്ന് വരെ രാജ്യത്തെ വിവിധ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 272 മാത്രമാണ് ഉണ്ടായിരുന്നത്. അതോടൊപ്പം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതുതായി 146 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. നിലവിലെ രോഗികളിൽ 314 പേർ രോഗമുക്തരായിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,915 ഉം രോഗമുക്തരുടെ എണ്ണം 7,31,004 ഉം ആയി ഉയര്ന്നു. പുതുതായി രണ്ട് മരണമാണ് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 9,020 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. നിലവിൽ 8,891 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 272 പേർ മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ.
https://www.facebook.com/Malayalivartha


























