സോഷ്യല്‍ മീഡിയ വഴി വമ്പൻ തട്ടിപ്പ്; യുവാവിൽ നിന്നും തട്ടിയെടുത്തത് 1,53,000 ദിര്‍ഹം; വനിതാ ബ്ലോഗറെയും സുഹൃത്തിനെയും മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി

സോഷ്യല്‍ മീഡിയ വഴി വമ്പൻ തട്ടിപ്പ്. വനിതാ ബ്ലോഗറെയും സുഹൃത്തിനെയും ശിക്ഷിച്ച് ദുബൈ കോടതി. ആഡംബര കാര്‍ വില്‍ക്കാമെന്ന് സമ്മതിപ്പിച്ചായിരുന്നു പണം വാങ്ങിയത്. പിന്നീട് കാര്‍ കൈമാറാതെ പറ്റിച്ചു. ഇതാണ് ഇപ്പോൾ പരാതിക്കാരന്റെ ആരോപണം. ഇവര്‍ ഇങ്ങനെ തട്ടിയെടുത്തത് 1,53,000 ദിര്‍ഹമാണ്.
സ്‍നാപ്ചാറ്റിലാണ് യുവതി ആഡംബര വാഹനം കുറഞ്ഞ വിലയ്ക്ക് നല്‍കുന്നുവെന്ന് കാണിച്ചുള്ള പരസ്യം പോസ്റ്റ് ചെയ്തത്. ഇത് കണ്ട് ഒരു ഫോളോവര്‍ വാഹനം വാങ്ങാൻ അവരെ സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ടു . ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി. എന്നിട്ട് അതിലേക്ക് 1,53,000 ദിര്‍ഹം നിക്ഷേപിക്കാൻ പറയുകയായിരുന്നു.വാഹന ഉടമയുടെ സെക്രട്ടറിയുടെ അക്കൗണ്ട് ആണെന്നും പറയുകയും ചെയ്തു .
ഇതനുസരിച്ച് ബാങ്ക് വഴി യുവാവ് പണം അയച്ചുകൊടുക്കുകയുണ്ടായി . പക്ഷേ പണം കിട്ടിയിട്ടും വാഹനം കൈമാറാതെ യുവതി മുങ്ങി നടക്കുകയായിരുന്നു . പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോൾ അതിന് കഴിയാതെ വന്നു.
അപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് യുവാവിന് മനസിലായത്, ഇതോടെ ഉറപ്പിച്ച യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു . പണം കൈമാറിയതിനുള്ള റെസിപ്റ്റും ഇരുവരും തമ്മില്‍ കാറിന്റെ കച്ചവടം ഉറപ്പിച്ചത് സംബന്ധിച്ച മെസേജുകളുമെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട് . പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച പൊലീസ് അക്കൗണ്ട് ഉടമയെ കണ്ടെത്തുകയും ചെയ്തു .തട്ടിപ്പ് നടത്തിയ സോഷ്യല്‍ മീഡിയ താരത്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയായിരുന്നു അക്കൗണ്ട് ഉടമ. പണം കിട്ടിയെന്നും അത് ഉടനെ തന്നെ താരത്തിന് കൈമാറിയെന്നും അക്കൗണ്ട് ഉടമ വ്യക്തമാക്കി.
പണം തട്ടിപ്പിലൂടെ കിട്ടിയതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി പണം തട്ടിയെടുത്തതിന് താരത്തിനെതിരെ ദുബൈ പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. . തട്ടിപ്പിലൂടെ കിട്ടിയ പണം സൂക്ഷിച്ചതിന് സുഹൃത്തിനെതിരെയും കുറ്റം ചുമത്തി. . ഇരുവര്‍ക്കും ദുബൈ കോടതി കഴിഞ്ഞ ദിവസം മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. തട്ടിയെടുത്ത തുകയും അധികമായി പതിനായിരം ദിര്‍ഹവും ഇവര്‍ പിഴ അടയ്ക്കണമെന്നതാണ് ശ്രദ്ധേയമായ കാര്യം. .
https://www.facebook.com/Malayalivartha