Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇന്ത്യക്കാരോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനത്തിൽ വലിയ മാറ്റം.... അമേരിക്ക ഇപ്പോൾ ഇന്ത്യാക്കാർക്ക് എതിരെ ആര് പ്രവർത്തിച്ചാലും നടപടി ഉടൻ.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള ഊഷ്മള ബന്ധം അമേരിക്കയിലെ പൊലീസ് നടപടികളും പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ...

13 FEBRUARY 2023 05:53 PM IST
മലയാളി വാര്‍ത്ത

ഇന്ത്യാക്കാരോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനത്തിൽ വലിയ മാറ്റം. അമേരിക്ക ഇപ്പോൾ ഇന്ത്യാക്കാർക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് എടുക്കുന്നത്.

 

 

 

 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള ഊഷ്മള ബന്ധം അമേരിക്കയിലെ പൊലീസ് നടപടികളും പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ . അടുത്തകാലത്ത് ഇന്ത്യക്കാരനായ സുരേഷ്ഭായി പട്ടേലിനെ അറ്റ്‌ലാന്റ് പൊലീസ് അക്രമിച്ച സംഭവത്തിൽ അലാബാമ ഗവർണർ റോബർട്ട് ബെന്റ്‌ലി ഇന്ത്യൻ കോൺസുൽ ജനറലിന് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തെഴുതിയതും മനുഷ്യക്കടത്ത് കേസിൽ അഞ്ച് ഇന്ത്യൻ വംശജർക്ക് 14 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിക്കൊണ്ട് ന്യൂഓർലാൻസ് ജൂറി വിധി പ്രസ്താവിച്ചതുമെല്ലാം തന്നെ ഇന്ത്യക്കാരോടുള്ള അമേരിക്കയുടെ സമീപനത്തിൽ ഒട്ടേറെ മാറ്റം വന്നതിനുള്ള സൂചന തന്നെയാണ്.

 

 

 

 

ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ അഞ്ച് ചുഴലിക്കാറ്റുകളിൽ ഒന്നാണ് 2005 ലെ കത്രീന കൊടുങ്കാറ്റ് . മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശ നഷ്ടങ്ങൾവരുത്തി വച്ചു. ന്യൂ ഓർലിയൻസ്, അലബാമ, ലൂസിയാന, മിസിസിപ്പി, ഫ്ലോറിഡ എന്നീ നഗരങ്ങളിലെ 2000-ത്തിലധികം ആളുകൾ കത്രീന കൊടുങ്കാറ്റിൽ പെട്ട മരിച്ചിരുന്നു ..108 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.

 

 

 

 

കത്രീന കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ തുടർന്ന് അഞ്ഞൂറോളം ഇന്ത്യക്കാരെയാണ് യുഎസിലേക്ക് ജോലിക്കായി കൊണ്ടുപോയത്.
അലാബാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നൽ ഇന്റർനാഷണൽ എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കുന്നത്. മറൈൻ ഫാബ്രിക്കേഷൻ കമ്പനിക്കായി അമേരിക്കയിൽ എത്തിയ തൊഴിലാളികൾ 10,000 ഡോളർ വീതം റിക്രൂട്ടിങ് ഏജൻസിക്കു നൽകിയതായും പറയപ്പെടുന്നു.

 

 

 

2006ൽ അമേരിക്കയിൽ എത്തിയ ഇവർക്ക് പിന്നീട് നരകയാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസം 1050 ഡോളർ വീതം ശമ്പളം പറ്റി, 1800 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള താമസസ്ഥലത്ത് രണ്ടു ഡസനോളം ആൾക്കാർ തിങ്ങിഞെരുങ്ങി ജീവിക്കേണ്ട ഗതികേടിലായിരുന്നു എന്നും പറയപ്പെടുന്നു. മിസിസിപ്പിയിലുള്ള സിഗ്‌നലിന്റെ ഷിപ്പ്യാർഡിലായിരുന്നു ഇവരുടെ ലേബർ ക്യാമ്പ്.

 

 

 

 

ഒരു കമ്പനി ഉദ്യോഗസ്ഥൻ അവരെ സധാ സമയം നിരീക്ഷിച്ചിരുന്നു.. പലചരക്ക് സാധനങ്ങളും മറ്റും വാങ്ങാൻ വാൾമാർട്ടിലേക്ക് കൊണ്ടുപോകുന്നത് പോലും ശക്തമായ നിരീക്ഷണത്തിൽ ആയിരുന്നു ..
കമ്പനി ഉദ്യോഗസ്ഥന്റെ മേല്നോട്ടത്തിലല്ലാതെ അവർക്ക് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല . മേരിക്കയിൽ എത്തി കുറച്ചു കാലം, മാത്രമേ അവർക്ക് നിയമപരമായ വിസ ഉണ്ടായിരുന്നുള്ളൂ.., അവരുടെ വിസകൾ കാലഹരണപ്പെട്ടതോടെ 24 മണിക്കൂറും ഡേ ഷിഫ്റ്റിലും രാത്രി ഷിഫ്റ്റിലും കമ്പനി അവരെ ഉപയോഗിച്ചുകൊണ്ടിരുന്നു. തങ്ങൾ ഇപ്പോൾ രേഖകളില്ലാത്തവരാണെന്ന് ആരെങ്കിലും കണ്ടെത്തിയാൽ കൂട്ടിക്കൊണ്ടുപോയി നാടുകടത്തുമെന്ന ഭയം കാരണം അവർക്ക് ലേബർ ക്യാമ്പിൽ നിന്ന് പുറത്തുപോകാനും കഴിഞ്ഞില്ല.

 

 

 

 

 

രണ്ടു വർഷത്തോളം അടിമ ജീവിതം നയിച്ച ഇവർ പിന്നീട് 2008ലാണ് സിഗ്‌നൽ ഇന്റർനാഷണലിനെതിരേ ആദ്യമായി കേസ് ഫയർ ചെയ്യുന്നത്. ഒരു വർഷത്തിലധികം നൂറുകണക്കിന് ഇന്ത്യൻ തൊഴിലാളികൾ സിഗ്‌നൽ ഇന്റർനാഷണലിനു വേണ്ടി അടിമകളെപ്പോലെയാണ് പണി ചെയ്തിരുന്നുവെന്ന് 2008 മാർച്ചിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഇന്ത്യൻ തൊഴിലാളിയായ സാബുലാൽ വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള മനുഷ്യക്കടത്തിന് അവസാനം കാണണമെന്നും തൊഴിലാളികൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുകയാണെന്നും മാർച്ചിനെ തുടർന്നു നടത്തിയ പ്രസംഗത്തിൽ ഇവർ പ്രഖ്യാപിച്ചു.

 

 

 

 

തൊഴിലാളികൾ ഫയൽ ചെയ്ത കേസിൽ ഓർലാൻസ് ജൂറി അഞ്ചു തൊഴിലാളികൾക്ക് 14 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് ഉത്തരവിട്ടു . ലേബർ ട്രാഫിക്കിങ് കേസിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി വിധിക്കുന്നത്. ജേക്കബ് തോമസ് കടക്കരപ്പള്ളി, ഹേമന്ത് ഖുട്ടാൻ, ആൻഡ്രൂസ് ഐസക് പടവീട്ടിയിൽ, സോണി വാസുദേവൻ സുലേഖ, പളനിയാണ്ടി തങ്കമണി എന്നിവർക്കാണ് ഈ നഷ്ടപരിഹാരത്തുക അനുവദിച്ചിരിക്കുന്നത്.

സിഗ്‌നൽ ഇന്റർനാഷണലിനെതിരേ കേസ് ഫയൽ ചെയ്തിട്ടുള്ള മറ്റു തൊഴിലാളികളും തങ്ങൾക്ക് നീതി നടപ്പാക്കി കിട്ടുമെന്ന വിശ്വാസത്തിൽ കോടതി വിധി കാത്തിരിക്കുകയാണിപ്പോൾ. ഗുജറാത്ത് സ്വദേശിയായ സുരേഷ്ഭായി പട്ടേൽ അമേരിക്കൻ പൊലീസിന്റെ മർദനത്തെ തുടർന്ന് ഭാഗികമായി തളർന്ന സംഭവത്തിൽ അലാബാമ ഗവർണർ അറ്റ്‌ലാന്റ ഇന്ത്യൻ കോൺസുലിന് കത്തെഴുതിയതിനു പിറ്റേന്നാണ് ഓർലാൻസ് ജഡ്ജി ഇന്ത്യക്കാർക്ക് അനുകൂലമായി വിധിച്ചത് എന്നതും ശ്രദ്ധേയമാണ്. മകന്റെ ഒപ്പം താമസിക്കാൻ എത്തിയ സുരേഷ്ഭായി പട്ടേലിനെ സംശയത്തിന്റെ പേരിൽ മാഡിസൺ പൊലീസ് മർദിക്കുകയും തുടർന്ന് പട്ടേലിന്റെ ശരീരം ഭാഗികമായി തളരുകയുമായിരുന്നു. സംഭവത്തിൽ ഖേദിക്കുന്നുവെന്നും തുടർന്ന് ക്ഷമാപണം നടത്തിയുമാണ് ഗവർണർ റോബർട്ട് ബെന്റ്‌ലി കോൺസുൽ ജനറൽ അജിത്ത് കുമാറിന് കത്തെഴുതിയിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

 

 

 

 

 

അതേസമയം ഏതാനും മാസങ്ങൾക്കു മുമ്പ് കറുത്തവർഗക്കാരനായ ഒരാളെ പൊലീസ് വെടിവച്ചു കൊന്ന ഫെർഗൂസൺ സംഭവത്തിൽ ഇല്ലാത്ത ശുഷ്‌കാന്തി അമേരിക്കൻ പൊലീസിന് ഇന്ത്യക്കാരുടെ കാര്യത്തിൽ എങ്ങനെ വന്നുവെന്നാണ് ചോദ്യമുയരുന്നത്. ഇത് ഉയർത്തിക്കാട്ടി ചില മാദ്ധ്യമങ്ങളിൽ റിപ്പോർട്ടും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.മിസൗറിയിലെ ഫെർഗൂസനിലുള്ള മൈക്കിൾ ബ്രൗൺ എന്ന കറുത്തവർഗക്കാരനായ പതിനെട്ടുകാരനെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ഓഗസ്റ്റിൽ നടന്ന ഈ വെടിവയ്പ് ഒട്ടേറെ കോലാഹലമുയർത്തിയെങ്കിലും ഫെർഗൂസൻ സംഭവം പട്ടേൽ സംഭവത്തോളം അന്താരാഷ്ട്ര ശ്രദ്ധയൊന്നും പിടിച്ചുപറ്റിയില്ല. ഫെർഗൂസനിൽ വർഗീയ കലാപം വരെ ഉയർന്ന സാഹചര്യത്തിൽ ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണ്.മൈക്കിൾ ബ്രൗൺ കറുത്തവർഗക്കാരനും സുരേഷ്ഭായ് പട്ടേൽ വിദേശീയും ഇന്ത്യക്കാരനും ആയതിനാലാണോ അമേരിക്കൻ പൊലീസിന്റെ നടപടികളിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നത്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (32 minutes ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (53 minutes ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (2 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (7 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (7 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (7 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (8 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (8 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (8 hours ago)

മാഞ്ചസ്റ്ററിന് ജയം  (8 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (8 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (8 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (9 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (9 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends