Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യക്കാരോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനത്തിൽ വലിയ മാറ്റം.... അമേരിക്ക ഇപ്പോൾ ഇന്ത്യാക്കാർക്ക് എതിരെ ആര് പ്രവർത്തിച്ചാലും നടപടി ഉടൻ.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള ഊഷ്മള ബന്ധം അമേരിക്കയിലെ പൊലീസ് നടപടികളും പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ...

13 FEBRUARY 2023 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...

ഹജ്ജ് നിർവഹിക്കുന്ന സൗദി സ്വദേശികൾക്കും സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

ഇന്ത്യാക്കാരോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനത്തിൽ വലിയ മാറ്റം. അമേരിക്ക ഇപ്പോൾ ഇന്ത്യാക്കാർക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് എടുക്കുന്നത്.

 

 

 

 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള ഊഷ്മള ബന്ധം അമേരിക്കയിലെ പൊലീസ് നടപടികളും പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ . അടുത്തകാലത്ത് ഇന്ത്യക്കാരനായ സുരേഷ്ഭായി പട്ടേലിനെ അറ്റ്‌ലാന്റ് പൊലീസ് അക്രമിച്ച സംഭവത്തിൽ അലാബാമ ഗവർണർ റോബർട്ട് ബെന്റ്‌ലി ഇന്ത്യൻ കോൺസുൽ ജനറലിന് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തെഴുതിയതും മനുഷ്യക്കടത്ത് കേസിൽ അഞ്ച് ഇന്ത്യൻ വംശജർക്ക് 14 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിക്കൊണ്ട് ന്യൂഓർലാൻസ് ജൂറി വിധി പ്രസ്താവിച്ചതുമെല്ലാം തന്നെ ഇന്ത്യക്കാരോടുള്ള അമേരിക്കയുടെ സമീപനത്തിൽ ഒട്ടേറെ മാറ്റം വന്നതിനുള്ള സൂചന തന്നെയാണ്.

 

 

 

 

ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ അഞ്ച് ചുഴലിക്കാറ്റുകളിൽ ഒന്നാണ് 2005 ലെ കത്രീന കൊടുങ്കാറ്റ് . മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശ നഷ്ടങ്ങൾവരുത്തി വച്ചു. ന്യൂ ഓർലിയൻസ്, അലബാമ, ലൂസിയാന, മിസിസിപ്പി, ഫ്ലോറിഡ എന്നീ നഗരങ്ങളിലെ 2000-ത്തിലധികം ആളുകൾ കത്രീന കൊടുങ്കാറ്റിൽ പെട്ട മരിച്ചിരുന്നു ..108 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.

 

 

 

 

കത്രീന കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ തുടർന്ന് അഞ്ഞൂറോളം ഇന്ത്യക്കാരെയാണ് യുഎസിലേക്ക് ജോലിക്കായി കൊണ്ടുപോയത്.
അലാബാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നൽ ഇന്റർനാഷണൽ എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കുന്നത്. മറൈൻ ഫാബ്രിക്കേഷൻ കമ്പനിക്കായി അമേരിക്കയിൽ എത്തിയ തൊഴിലാളികൾ 10,000 ഡോളർ വീതം റിക്രൂട്ടിങ് ഏജൻസിക്കു നൽകിയതായും പറയപ്പെടുന്നു.

 

 

 

2006ൽ അമേരിക്കയിൽ എത്തിയ ഇവർക്ക് പിന്നീട് നരകയാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസം 1050 ഡോളർ വീതം ശമ്പളം പറ്റി, 1800 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള താമസസ്ഥലത്ത് രണ്ടു ഡസനോളം ആൾക്കാർ തിങ്ങിഞെരുങ്ങി ജീവിക്കേണ്ട ഗതികേടിലായിരുന്നു എന്നും പറയപ്പെടുന്നു. മിസിസിപ്പിയിലുള്ള സിഗ്‌നലിന്റെ ഷിപ്പ്യാർഡിലായിരുന്നു ഇവരുടെ ലേബർ ക്യാമ്പ്.

 

 

 

 

ഒരു കമ്പനി ഉദ്യോഗസ്ഥൻ അവരെ സധാ സമയം നിരീക്ഷിച്ചിരുന്നു.. പലചരക്ക് സാധനങ്ങളും മറ്റും വാങ്ങാൻ വാൾമാർട്ടിലേക്ക് കൊണ്ടുപോകുന്നത് പോലും ശക്തമായ നിരീക്ഷണത്തിൽ ആയിരുന്നു ..
കമ്പനി ഉദ്യോഗസ്ഥന്റെ മേല്നോട്ടത്തിലല്ലാതെ അവർക്ക് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല . മേരിക്കയിൽ എത്തി കുറച്ചു കാലം, മാത്രമേ അവർക്ക് നിയമപരമായ വിസ ഉണ്ടായിരുന്നുള്ളൂ.., അവരുടെ വിസകൾ കാലഹരണപ്പെട്ടതോടെ 24 മണിക്കൂറും ഡേ ഷിഫ്റ്റിലും രാത്രി ഷിഫ്റ്റിലും കമ്പനി അവരെ ഉപയോഗിച്ചുകൊണ്ടിരുന്നു. തങ്ങൾ ഇപ്പോൾ രേഖകളില്ലാത്തവരാണെന്ന് ആരെങ്കിലും കണ്ടെത്തിയാൽ കൂട്ടിക്കൊണ്ടുപോയി നാടുകടത്തുമെന്ന ഭയം കാരണം അവർക്ക് ലേബർ ക്യാമ്പിൽ നിന്ന് പുറത്തുപോകാനും കഴിഞ്ഞില്ല.

 

 

 

 

 

രണ്ടു വർഷത്തോളം അടിമ ജീവിതം നയിച്ച ഇവർ പിന്നീട് 2008ലാണ് സിഗ്‌നൽ ഇന്റർനാഷണലിനെതിരേ ആദ്യമായി കേസ് ഫയർ ചെയ്യുന്നത്. ഒരു വർഷത്തിലധികം നൂറുകണക്കിന് ഇന്ത്യൻ തൊഴിലാളികൾ സിഗ്‌നൽ ഇന്റർനാഷണലിനു വേണ്ടി അടിമകളെപ്പോലെയാണ് പണി ചെയ്തിരുന്നുവെന്ന് 2008 മാർച്ചിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഇന്ത്യൻ തൊഴിലാളിയായ സാബുലാൽ വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള മനുഷ്യക്കടത്തിന് അവസാനം കാണണമെന്നും തൊഴിലാളികൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുകയാണെന്നും മാർച്ചിനെ തുടർന്നു നടത്തിയ പ്രസംഗത്തിൽ ഇവർ പ്രഖ്യാപിച്ചു.

 

 

 

 

തൊഴിലാളികൾ ഫയൽ ചെയ്ത കേസിൽ ഓർലാൻസ് ജൂറി അഞ്ചു തൊഴിലാളികൾക്ക് 14 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് ഉത്തരവിട്ടു . ലേബർ ട്രാഫിക്കിങ് കേസിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി വിധിക്കുന്നത്. ജേക്കബ് തോമസ് കടക്കരപ്പള്ളി, ഹേമന്ത് ഖുട്ടാൻ, ആൻഡ്രൂസ് ഐസക് പടവീട്ടിയിൽ, സോണി വാസുദേവൻ സുലേഖ, പളനിയാണ്ടി തങ്കമണി എന്നിവർക്കാണ് ഈ നഷ്ടപരിഹാരത്തുക അനുവദിച്ചിരിക്കുന്നത്.

സിഗ്‌നൽ ഇന്റർനാഷണലിനെതിരേ കേസ് ഫയൽ ചെയ്തിട്ടുള്ള മറ്റു തൊഴിലാളികളും തങ്ങൾക്ക് നീതി നടപ്പാക്കി കിട്ടുമെന്ന വിശ്വാസത്തിൽ കോടതി വിധി കാത്തിരിക്കുകയാണിപ്പോൾ. ഗുജറാത്ത് സ്വദേശിയായ സുരേഷ്ഭായി പട്ടേൽ അമേരിക്കൻ പൊലീസിന്റെ മർദനത്തെ തുടർന്ന് ഭാഗികമായി തളർന്ന സംഭവത്തിൽ അലാബാമ ഗവർണർ അറ്റ്‌ലാന്റ ഇന്ത്യൻ കോൺസുലിന് കത്തെഴുതിയതിനു പിറ്റേന്നാണ് ഓർലാൻസ് ജഡ്ജി ഇന്ത്യക്കാർക്ക് അനുകൂലമായി വിധിച്ചത് എന്നതും ശ്രദ്ധേയമാണ്. മകന്റെ ഒപ്പം താമസിക്കാൻ എത്തിയ സുരേഷ്ഭായി പട്ടേലിനെ സംശയത്തിന്റെ പേരിൽ മാഡിസൺ പൊലീസ് മർദിക്കുകയും തുടർന്ന് പട്ടേലിന്റെ ശരീരം ഭാഗികമായി തളരുകയുമായിരുന്നു. സംഭവത്തിൽ ഖേദിക്കുന്നുവെന്നും തുടർന്ന് ക്ഷമാപണം നടത്തിയുമാണ് ഗവർണർ റോബർട്ട് ബെന്റ്‌ലി കോൺസുൽ ജനറൽ അജിത്ത് കുമാറിന് കത്തെഴുതിയിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

 

 

 

 

 

അതേസമയം ഏതാനും മാസങ്ങൾക്കു മുമ്പ് കറുത്തവർഗക്കാരനായ ഒരാളെ പൊലീസ് വെടിവച്ചു കൊന്ന ഫെർഗൂസൺ സംഭവത്തിൽ ഇല്ലാത്ത ശുഷ്‌കാന്തി അമേരിക്കൻ പൊലീസിന് ഇന്ത്യക്കാരുടെ കാര്യത്തിൽ എങ്ങനെ വന്നുവെന്നാണ് ചോദ്യമുയരുന്നത്. ഇത് ഉയർത്തിക്കാട്ടി ചില മാദ്ധ്യമങ്ങളിൽ റിപ്പോർട്ടും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.മിസൗറിയിലെ ഫെർഗൂസനിലുള്ള മൈക്കിൾ ബ്രൗൺ എന്ന കറുത്തവർഗക്കാരനായ പതിനെട്ടുകാരനെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ഓഗസ്റ്റിൽ നടന്ന ഈ വെടിവയ്പ് ഒട്ടേറെ കോലാഹലമുയർത്തിയെങ്കിലും ഫെർഗൂസൻ സംഭവം പട്ടേൽ സംഭവത്തോളം അന്താരാഷ്ട്ര ശ്രദ്ധയൊന്നും പിടിച്ചുപറ്റിയില്ല. ഫെർഗൂസനിൽ വർഗീയ കലാപം വരെ ഉയർന്ന സാഹചര്യത്തിൽ ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണ്.മൈക്കിൾ ബ്രൗൺ കറുത്തവർഗക്കാരനും സുരേഷ്ഭായ് പട്ടേൽ വിദേശീയും ഇന്ത്യക്കാരനും ആയതിനാലാണോ അമേരിക്കൻ പൊലീസിന്റെ നടപടികളിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നത്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (2 minutes ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (25 minutes ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (38 minutes ago)

വീണ്ടും കാട്ടാന ആക്രമണം...  (54 minutes ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (57 minutes ago)

മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?  (1 hour ago)

നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു  (1 hour ago)

ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

അറിയാം ഗോവൻ സ്റ്റേറ്റ് മ്യൂസിയത്തിലെ കറുത്ത കല്ലിൽ നിർമ്മിച്ച പത്മനാഭനെ...!  (1 hour ago)

കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും...  (2 hours ago)

പതിന്നാലുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി കുറ്റക്കാരൻ  (2 hours ago)

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം...   (2 hours ago)

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends