Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

യുഎഇ പൊതുമാപ്പ് നീട്ടിയത് ആ ഒരൊറ്റ കാരണത്താൽ, പുതുവർഷത്തലേന്ന് വരെ പ്രവാസികൾക്ക് തീരുമാനമെടുക്കാനുള്ള സമയം നീട്ടി നൽകി, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍...!!

02 NOVEMBER 2024 12:27 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് വീണ്ടും സാവകാശം നൽകി പൊതുമാപ്പ് കാലാവധി നീട്ടിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഇനിയൊരിളവ് പ്രതീക്കേണ്ടതില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും 2 മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. ഡിസംബർ 31 വരെയാണ് നീട്ടിയത്. യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ചാണ് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചത്.

അനധികൃത താമസക്കാർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ അവസരം നൽകുന്ന പൊതുമാപ്പ് ഇന്നലെ അവസാനിച്ചതിനു പിന്നാലെയാണ് കാലാവധി വീണ്ടും നീട്ടിയത്. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന് വലിയ തിരക്കാണ് വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ഇനിയും ധാരാളമാളുകൾ പൊതുമാപ്പ് സാധ്യത തേടും എന്നതിന്റെ സൂചനയായിരുന്നു അത്. ഏതായാലും പുതുവർഷത്തലേന്നു വരെ തീരുമാനമെടുക്കാനുള്ള സമയം നൽകിയിരിക്കുകയാണ്.

പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയത് ആയിരങ്ങൾക്ക് ആശ്വാസമായി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യും, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും ചേര്‍ന്ന് ഒരുക്കും. നിലവിലുള്ള സംവിധാനങ്ങൾ തുടരുമെന്നാണ് മനസ്സിലാക്കുന്നത്.

കഴിഞ്ഞ 2 മാസത്തിനകം ആയിരക്കണക്കിന് ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. പിഴയായി അടയ്ക്കേണ്ടിയിരുന്ന വൻ തുകയും എഴുതി തള്ളി. പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85 ശതമാനം പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനാണ് താൽപ്പര്യപ്പെട്ടത്. ശേഷിച്ച 15 ശതമാനം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് പുതിയ വീസയിൽ യുഎഇയിൽ തിരിച്ചെത്താനാകും. പുതുക്കിയ കാലയളവിനുള്ളിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് രാജ്യം വിടാനുള്ള തീരുമാനമെടുക്കുകയോ, വിസ രേഖകൾ ക്രമപ്പെടുത്തി രാജ്യത്ത് തുടരുകയോ, പുതിയ ജോലി കണ്ടെത്തുകയോ ഒക്കെയാവാം. ഇതിന് ഈ കാലയളവിൽ പിഴയോ മറ്റ് ശിക്ഷകളോ നേരിടേണ്ടി വരില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും. വിസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

ഡിസംബർ 31 വരെ പൊതുമാപ്പ് കാലാവധി നീട്ടി നൽകിയത് അവസാന ചാൻസ് ആണെന്നാണ് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറയുന്നത്. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും, നിയമലംഘനത്തിന് പിടിയിലായി പ്രശ്നങ്ങളിൽ അകപ്പെടരുതെന്നും അധികാരികൾ ഓർമ്മിപ്പിക്കുന്നു. നിയമലംഘകർക്കെതിരായ പിഴകളും ശിക്ഷാ നടപടികളും 2025 ജനുവരി 1ന് വീണ്ടും പ്രാബല്യത്തില്‍ വരും. ഇവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ഡിസംബര്‍ 31 നുശേഷം ആരംഭിക്കും.

പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം അനധികൃത താമസക്കാരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാട്ടിലേക്കുള്ള എക്സിറ്റ് വിസ അധികൃതരിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ 14 ദിവസം കൂടി രാജ്യത്ത് തങ്ങാൻ കഴിയും. ഈ എക്സിറ്റ് പെർമിറ്റ് പൊതുമാപ്പ് കാലാവധിക്കുള്ളിലാണ് തീരുന്നതെങ്കിൽ ഡിസംബർ 31 വരെ യാത്രാനുമതി ലഭിക്കും. എന്നാൽ ഡിസംബർ 31 പിന്നിട്ടാൽ ഈ ആനുകൂല്യം ഇല്ലാതാകും. പിഴ ഒടുക്കേണ്ടതായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends