ഗൾഫ് രാജ്യങ്ങളിലെ മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ പൂർണ്ണമായും റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും ബോർഡ്

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾക്ക് നിയന്ത്രണം. മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ പൂർണ്ണമായും റദ്ദാക്കി. മാർച്ച് ഏഴിന് നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായും ബോർഡ് .
യുദ്ധസമാനമായ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി. പശ്ചിമേഷ്യയിലെ ഒമ്പത് രാജ്യങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതുന്നത്. യുദ്ധം കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ടതും പലയിടങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയതും പരീക്ഷാ നടത്തിപ്പിനെ ബാധിക്കുകയുണ്ടായി
ഗൾഫ് മേഖലയിലെ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. ഇന്റേണൽ അസസ്‌മെന്റ് അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കാനാണ് നിലവിലെ ആലോചനയുള്ളത്. മാർച്ച് 7-ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റ് പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും.
ഇന്ത്യയിലെ പരീക്ഷാ ഷെഡ്യൂളിൽ നിലവിൽ മാറ്റങ്ങളൊന്നുമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. യുദ്ധം കാരണം സ്കൂളുകൾക്ക് അവധി നൽകുകയും യാത്രാ സൗകര്യങ്ങൾ നിലയ്ക്കുകയും ചെയ്തതോടെ വിദ്യാർത്ഥികൾ വലിയ സമ്മർദ്ദത്തിലാണ്.
പല പരീക്ഷാ കേന്ദ്രങ്ങളും യുദ്ധമേഖലയ്ക്ക് സമീപമായതിനാൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ വിലയിരുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























