Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഖത്തര്‍ നിക്ഷേപകരുടെ സ്വപ്‌നഭൂമി

30 OCTOBER 2012 04:30 AM IST
പ്രസന്നകുമാര്‍

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

ഖത്തര്‍ നിക്ഷേപകരുടെ സ്വപ്‌നഭൂമി

നിക്ഷേപകരുടെ സ്വപ്‌നഭൂമിപശ്ചിമേഷ്യയിലെ സാമ്പത്തികശക്തിയും ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കു നിലനിര്‍ത്തുന്ന രാജ്യവുമാണു ഖത്തര്‍. എണ്ണപ്പണത്തിന്റെ സമൃദ്ധിയും സാംസ്‌കാരികമഹിമയും ആധുനികതയും ഒരുമിച്ചു ചേരുന്നു ഈ ചെറുരാജ്യത്ത്‌. മൂന്നുലക്ഷത്തോളം ഇന്ത്യാക്കാരുണ്ടിവിടെ. ഇതിന്റെ എണ്‍പതുശതമാനവും മലയാളികളും. ഏറ്റവും വലിയ നഗരമായ ദോഹയാണു തലസ്ഥാനം. 11,437 ച.കി.മീ വിസ്‌തൃതി മാത്രമുള്ള ഖത്തറിന്റെ ജനസംഖ്യ 19 ലക്ഷത്തോളമാണ്‌.

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്താണു ഖത്തറിന്റെ സ്ഥാനം. തെക്കു ഭാഗത്തു സൗദി അറേബ്യ കഴിഞ്ഞാല്‍ രാജ്യത്തിന്റെ ബാക്കി അതിര്‍ത്തി പേര്‍ഷ്യന്‍ ഉള്‍ക്കടലാണ്‌. അധിനിവേശങ്ങളുടെ നീണ്ട ചരിത്രം കഴിഞ്ഞു ഖത്തര്‍ സ്വതന്ത്രരാജ്യമായത്‌ 1971 സെപ്‌റ്റംബര്‍ മൂന്നിനാണ്‌.
ചരിത്രം
ആയിരക്കണക്കിനു വര്‍ഷം മുമ്പേ ഖത്തറില്‍ മനുഷ്യവാസമുണ്ടായിരുന്നു. പക്ഷേ, വരണ്ട കാലാവസ്ഥയും മരുഭൂമിയും കാരണം അസ്ഥിരത മുഖമുദ്രയായി. പില്‌ക്കാലത്ത്‌ അറബി ഗോത്ര കുടുംബങ്ങളായ അല്‍ ഖലീഫയും അല്‍ സൗദും ഖത്തറിലേക്കു കടന്നുവന്നു. മുത്തിനും മത്സ്യത്തിനും അധിവാസകേന്ദ്രങ്ങള്‍ക്കും വേണ്ടി പരസ്‌പരം പോരാടി.
19-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്കുള്ള മാര്‍ഗത്തിലെ ഇടത്താവളമായി ഖത്തര്‍ മാറി. ഇക്കാലത്തുതന്നെ അല്‍ ഖലീഫ ഗോത്രം ഖത്തറിന്റെ വടക്കുഭാഗത്തു മേധാവിത്വമുറപ്പിച്ചു. ഖത്തറിലെ ഒരു വിഭാഗം ജനങ്ങള്‍ അതു ചെറുത്തെങ്കിലും ഫലവത്തായില്ല. ഇതോടെ ബ്രിട്ടണ്‍ ഇടപെട്ടു. നയതന്ത്രമുപയോഗിച്ചു ബ്രിട്ടണ്‍ ഖത്തറിനു മേലുള്ള അവകാശവാദത്തില്‍ നിന്നു ബഹ്‌റൈനെ പിന്തിരിപ്പിച്ചു. ദോഹയിലെ പുരാതന വംശമായ അല്‍താനിമാരെ ഖത്തറിലെ ഭരണാധികാരികളാക്കുന്നതിലെത്തി ആ ശ്രമം.
1868 വരെ ബഹ്‌റൈനികളായ അല്‍ഖനീഫമാരുടെ നിയന്ത്രണം ഖത്തറിലുണ്ടായിരുന്നു. അവര്‍ വിട്ടുപോയപ്പോള്‍ 1872ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ ഖത്തറില്‍ ആധിപത്യം സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്താണു തുര്‍ക്കികള്‍ ഖത്തര്‍ വിട്ടത്‌. അതോടെ അല്‍താനി വംശം ഖത്തറിന്റെ ഭരണാധിപന്മാരായി മാറി. 1916ല്‍ ബ്രിട്ടനുമായുണ്ടാക്കിയ കരാര്‍പ്രകാരം ഖത്തര്‍ അവരുടെ സംരക്ഷിത പ്രദേശമായി. 1934ല്‍ കരാര്‍ വിപുലപ്പെടുത്തുകയും ചെയ്‌തു.1935ല്‍ ഖത്തറില്‍ പെട്രോളിയം കണ്ടെത്താനുള്ള 75 വര്‍ഷത്തെ അനുമതി ഖത്തര്‍ പെട്രോളിയം കമ്പനിക്കു ലഭിച്ചു. ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്‌, യു.എസ്‌, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളിലെ വ്യവസായികള്‍ക്കു പങ്കാളിത്തം ഉള്ളതായിരുന്നു ഖത്തര്‍ പെട്രോളിയം കമ്പനി. 1940ല്‍ ഖത്തറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ദുഖാനില്‍ പെട്രോളിയം കണ്ടെത്തി.
1949 മുതല്‍ ഇവിടെ നിന്നും പെട്രോളിയം കയറ്റുമതി ചെയ്യുന്നു. അതോടെ, ആധുനിക ഖത്തര്‍ പിറന്നു. എണ്ണപ്പണത്തിന്റെ പ്രവാഹത്തിനൊപ്പം പുരോഗതിയും ആധുനികതയും കുടിയേറ്റവും ഖത്തറിന്റെ ജീവിതത്തില്‍ പ്രവേശിച്ചു. 1971ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ രാജ്യങ്ങള്‍ സ്വതന്ത്രമാക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചപ്പോള്‍ വിവിധ എമിറേറ്റുകള്‍ ഒത്തുചേര്‍ന്ന്‌ ഒരു ഐക്യ എമിറേറ്റ്‌സ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, സ്വതന്ത്രരാജ്യമായി നില്‌ക്കാനാണു ഖത്തര്‍ തീരുമാനിച്ചത്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ താരതമ്യേന ജനാധിപത്യവും സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളിലൊന്നാണു ഖത്തര്‍. സുശക്തമായ നയതന്ത്ര ബന്ധങ്ങളുള്ള ഖത്തറിനെ എല്ലാ അറബ്‌ രാജ്യങ്ങളും ബ്രിട്ടനും അമേരിക്കയും തുടക്കത്തില്‍ തന്നെ അംഗീകരിച്ചു. അന്നത്തെ സോവ്യറ്റ്‌ യൂണിയനുമായും ചൈനയുമായും അവര്‍ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്‌തു. യു.എന്‍ അംഗത്വത്തിനും താമസമുണ്ടായില്ല.
1995ല്‍ അന്നത്തെ അമീര്‍ ഖലീഖ ബിന്‍ ഹമീദ്‌ അല്‍താനി സ്വിറ്റ്‌സര്‍ലണ്ടില്‍ അവധിക്കാലം ചെലവിടുമ്പോള്‍ മകന്‍ ഹമദ്‌ ബിന്‍ ഖലീഖ അല്‍താനി അധികാരം പിടിച്ചെടുത്തു. ഇദ്ദേഹം തന്നെയാണു ഇപ്പോഴും അമീര്‍. പുതിയ ഭരണഘടനയും ഉദാരീകരണ നയങ്ങളും നടപ്പാക്കിയ അദ്ദേഹം സ്‌ത്രീകള്‍ക്കു പൊതുജീവിതത്തില്‍ പങ്കാളിത്തം അനുവദിച്ചു. അല്‍ ജസീറ എന്ന പ്രശസ്‌ത ടിവി ചാനല്‍ തുടങ്ങിയതും അദ്ദേഹമാണ്‌. 2003ല്‍ അമേരിക്ക, ഇറാക്ക്‌ അധിനിവേശിച്ചപ്പോള്‍ പ്രധാനപ്പെട്ട പടപ്പാളയങ്ങളിലൊന്നു ഖത്തറായിരുന്നു.
ഭൂപ്രകൃതി
ഖത്തര്‍ ഉപദ്വീപും ഏതാനും ദ്വീപുകളും ഉള്‍പ്പെടുന്നതാണു ഖത്തര്‍. മണലും പാറക്കെട്ടുകളും നിറഞ്ഞ തരിശാണു ഭൂരിഭാഗം സ്ഥലവും. പെട്രോളിയവും പ്രകൃതിവാതകവും കൊണ്ടു സമൃദ്ധമാണിവിടം. ഹലൂല്‍, ഹവാര്‍ തുടങ്ങിയ ദ്വീപുകളും ഖത്തറിന്റെ ഭാഗമാണ്‌. ഹവാര്‍ ദ്വീപിന്റെ ഉടമസ്ഥത ഖത്തറിനും ബഹ്‌റൈനും തമ്മിലുള്ള തര്‍ക്കത്തിന്റെ വിഷയങ്ങളിലൊന്നാണ്‌. തലസ്ഥാനമായ ദോഹ, ഉമ്‌ സയിദ്‌, അല്‍ ഖവ്‌ര്‍, അല്‍ വക്ര തുടങ്ങിയവയാണു പ്രധാന തുറമുഖങ്ങള്‍. ഉഷ്‌ണകാലാവസ്ഥയുള്ള ഖത്തറില്‍ ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ ചൂട്‌ 55 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. നവംബര്‍ മുതല്‍ മെയ്‌ വരെയുള്ള സമത്ത്‌ അതു 17 ഡിഗ്രി വരെ താഴുകയും ചെയ്യും. മഴക്കുറവും പരിമിതമായ ഭൂഗര്‍ഭജലവും ഖത്തറിന്റെ പ്രശ്‌നങ്ങളാണ്‌. ഉള്ള ഭൂഗര്‍ഭജലത്തില്‍ തന്നെ ധാതുക്കളുടെ അംശം കൂടുതലായതിനാല്‍ അതു കുടിക്കാന്‍ യോഗ്യവുമല്ല. കടല്‍വെള്ളം ശുദ്ധീകരിച്ചാണു കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണുന്നത്‌.
സമ്പദ്‌ഘടന
എണ്ണപ്പണത്തിന്റെ വരവിനു മുമ്പു മീന്‍ പിടുത്തവും മുത്തുവാരലുമായിരുന്നു ഖത്തറിന്റെ വരുമാനമാര്‍ഗങ്ങള്‍. 1920 കളില്‍ ജപ്പാന്‍ കൃത്രിമമുത്ത്‌ അവലംബിച്ചതോടെ ഖത്തറിലെ മുത്തുവ്യാപാരം തകര്‍ന്നു. എന്നാല്‍, എണ്ണ കണ്ടെത്തിയതോടെ സ്ഥിതി മാറി. എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്‌താണു ഖത്തര്‍ ഏറ്റവുമധികം വരുമാനം നേടുന്നത്‌. ലോകത്ത്‌ ഏറ്റവും കുറച്ചു നികുതിയുള്ള രണ്ടു രാജ്യങ്ങളിലൊന്നാണു ഖത്തര്‍. ഇവിടെ ആദായ നികുതിയേയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (10 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (10 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends