യെമൻ പൗരനെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി വെട്ടി നുറുക്കി മലയാളി നഴ്‌സ്; ഒളിവില്‍ പോയ കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതം

ആഭ്യന്തര യുദ്ധത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ ഒഴിഞ്ഞു പോയ യെമനിലെ സനയിൽ നിന്നു മലയാളികളെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നത്. മലയാളി നഴ്‌സായ യുവതി യെമൻ പൗരനെ വെട്ടിനുറുക്കി കൊലപ്പെട്ടുത്തി 110 കഷ്ണങ്ങളാക്കി എന്നതാണ് പുറത്തുവരുന്ന വാർത്ത. കഴിഞ്ഞ ദിവസമാണ് യെമനിലെ അൽദൈദ് എന്ന സ്ഥലത്ത് യെമൻ യുവാവ് കൊല്ലപ്പെട്ടത്. കൊല നടത്തിയതെന്ന് കരുതുന്ന മലയാളി നഴ്‌സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ ഒളിവിലാണ്.
യുവതിയുടെ ഭർത്താവണ് കൊല്ലപ്പെട്ട യെമൻ പൗരനെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇവരുടെ ഭർത്താവും കുട്ടിയും നാട്ടിലുണ്ടെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. യെമനിൽ ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. ഇവരുടെ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട യെമൻ പൗരൻ. ഇയാൾ നിമിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്.
യെമനിലെ അൽദെയ്ദിലാണ് ഈ ഞെട്ടിക്കുന്നന സംഭവം. യെമൻ പൗരനായ യുവാവിനെ വെട്ടിക്കൊലലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച രീതിയാണ് എല്ലാവരിലും ഞെട്ടൽ ഉളവാക്കിയിരിക്കുന്നത്. വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കിൽകെട്ടി ഫ്‌ലാറ്റിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു യുവതി ചെയ്തത്. സംഭവത്തിന് ശേഷം നിമിഷയെ കാണാതാകുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമാക്കിയതാതയും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായിട്ടുണ്ട്. നിമിഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവർ ഒറ്റയ്ക്കാണോ കൊല നടത്തിയത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
സംഭവത്തിന് ശേഷം ഒളിവിൽപോയെ നിമിഷക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ചിത്രങ്ങൾ യെമൻ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അൽ ദെയ്ദാദിലെ ആശുപത്രിയിലാണ് നിമിഷ പ്രിയ നഴ്‌സായി ജോലി നോക്കുന്നത്. അതേസമയം കൊല്ലപ്പെട്ട യെമൻ പൗരനുമായി നിമിഷയ്ക്ക് സാമ്പത്തിക ഇടാടുകളുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
യുവതി താമസിക്കുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വെട്ടി നുറുക്കി കഷണങ്ങളാക്കിയ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇരവരും ലിവിങ് ടുഗതർ ആരുന്നുവെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha


























