ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്; ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്
ചൈന: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. സ്പാനിഷ് താരം കരോളിന മാരിന്‍ സൈനയെ 21-6, 21-11 എന്ന നേരിട്ടുള്ള സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
31 മിനിട്ട് മാത്രം നീണ്ട മത്സരത്തില്‍ കരോളിന അതിവേഗം പോയിന്റുകള്‍ നേടി സൈനയെ ഞെട്ടിച്ചു. ആദ്യ സെറ്റ് 12 മിനിട്ടില്‍ അവസാനിച്ചു. രണ്ടാം സെറ്റില്‍ സൈന മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും കരോളിനയുടെ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇതോടെ ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരിയും ഒളിമ്പിക് മെഡല്‍ ജേതാവും രണ്ട് തവണ ലോക ചാമ്പ്യനുമായിരുന്ന കരോളിന സെമിയില്‍ സ്‌പെയിനിന്റെ ഹെ ബിംഗ് ജിയാവോയുമായി ഏറ്റുമുട്ടും.
2015 ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സൈനയ്ക്ക് മാരിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മുപ്പത്തിയൊന്നാം മിനിറ്റിനുള്ളില്‍ പത്താം സീഡായ സൈന ഏഴാം സീഡായ മാരിനു മുന്നില്‍ അടിയറവു വെച്ചു. അതേസമയം 2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സൈന കഴിഞ്ഞ വര്‍ഷം വെങ്കലം നേടിയിരുന്നു. 2013 ലെ ചാമ്പ്യന്‍ തായ്‌ലാന്‍ഡിന്റെ രത്ചനോക് ഇന്തനോണിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്.
https://www.facebook.com/Malayalivartha