വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെ ഡ്രോണാക്രമണത്തിലൂടെ വധിക്കാൻ ശ്രമം; അപ്രതീക്ഷിത ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്ക്

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെ ഡ്രോണാക്രമണത്തിലൂടെ വധിക്കാൻ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വെച്ചായിരുന്നു അക്രമികൾ അപായപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാൽ ശ്രമം സൈന്യം പരാജയപ്പെടുത്തി.
സംഭവശേഷം ഉടൻ തന്നെ മഡുറോയെയും ഭാര്യയേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച സൈനിക പരേഡിനിടെ മഡുറോ സംസാരിക്കവെയായിരുന്നു സംഭവം. വേദിക്ക് സമീപം പറന്നെത്തിയ ഡ്രോണ്‍ സൈന്യം വെടിവെച്ചിടുകയായിരുന്നു. ശേഷം ഉടന്‍ തന്നെ മഡൂറോയെ വേദിയില്‍ നിന്ന് മാറ്റി.
അപ്രതീക്ഷിത ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. സൈനികരെ അഭിസംബോധന ചെയ്ത് മഡൂറോ പ്രസംഗം തുടങ്ങി അല്‍പ്പസമയത്തിനകമായിരുന്നു ആക്രമണം. തന്നെ വധിക്കാന്‍ പദ്ധതിയിട്ട് നടത്തിയ ആക്രമണമാണിതെന്ന് മഡുറോ പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ കൊളംബിയ ആണെന്നും മഡ്യൂറോ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം ആക്രമണം നടത്തിയത് തങ്ങളാണെന്ന തരത്തില്‍ നാഷണല്‍ 'മൂവ്‌മെന്റ് ഓഫ് സോള്‍ജ്യേഴ്‌സ് ഇന്‍ ടി ഷേര്‍ട്ട്' എന്ന ചെറുസംഘടന രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























