അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു; 26പേര്‍ക്ക് പരിക്ക്; 21 കാരന്‍ പിടിയില്‍
അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെപ്പ് ..വെടിവെപ്പിൽ 20 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 25പേര്‍ക്ക് പരിക്കേറ്റു. വാള്‍മാര്‍ട്ട് ഷോപ്പിങ്ങ് മാൾ യു എസ് ലെ തിരക്കേറിയ ഷോപ്പിങ്ങ് മാളാണ് . 21കാരനയ പാട്രിക് ക്രൂസിയസ് എന്ന അക്രമിയാണ് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മാളില്‍ അക്രമം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്
ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാട്രിക് ക്രൂസിയസ് ഈ അതിക്രമം കാണിച്ചത് യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു എന്ന് അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . രാവിലെ 10.30ന് തോക്കുമായി കയറിവന്ന ഇയാള്‍ മാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു എന്ന് സിസി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.ഇത്തരം ഒറ്റയാള്‍ ആക്രമണം ഇതിനു മുൻപും അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തിലെ കറുത്തദിനമെന്നാണ് ടെക്‌സാസ് ഗവര്‍ണ്ണര്‍ അക്രമത്തെ വിശേഷിപ്പിച്ചത്. അക്രമി ഡള്ളാസിലെ അലെന്‍ നഗരവാസിയാണ്.
വെടിവെയ്പ്പില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മരിച്ചവരില്‍ 3 മെക്‌സിക്കോ നിവാസികളുണ്ടായിരുന്നെന്ന് മെക്‌സിക്കന്‍ ഗവര്‍ണര്‍ മാനുവല്‍ ലോപ്പസ് ഓബ്രഡോര്‍ അറിയിച്ചു. . വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു.
വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തകയാണെന്നും സര്‍ക്കാരിന്റെ എല്ലാസഹായങ്ങളും ഗവര്‍ണര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha