24 മണിക്കൂറിനിടെ അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്: ഒമ്പതുപേര്‍ കൊല്ലപ്പെട്ടു..ശനിയാഴ്ച അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇത്തവണയും പ്രകോപനമൊന്നും ഇല്ലാതെ ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു .. 9 പേർ മരിച്ചതായാണ് ആദ്യ വിവരങ്ങൾ ലഭിക്കുന്നത് , 16 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഹിയോയിലെ 5 -)൦ സ്ട്രീറ്റിലെ നെഡ് പേപ്പേഴ്സ് ബാറിനു മുന്നിലാണ് അക്രമം നടന്നത്.. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
‘വെടിവെച്ചയാളും മരണപ്പെട്ടു. അക്രമി വെടിയുതിർക്കുമ്പോഴേക്കും സ്ഥലത്തെത്തിയ പോലീസ് സംഘം ഉടൻ അക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് ഡായ്ട്ടനിലെ പോലീസ് ഉപമേധാവി മാറ്റ് കാർപെർ പറഞ്ഞു .. ഒമ്പതുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. 16 ഓളം പേര്‍ പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്.’ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ശനിയാഴ്ച അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 25 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെയ്പ്പ് നടത്തിയ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റോറിലേക്ക് എത്തിയ അക്രമി പ്രകോപനം ഒന്നും ഇല്ലാതെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha