വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു ...ആശങ്കയോടെ പ്രവാസികൾ
സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുന്നറ്റിന്റെ സന്തോഷം ഓരോ പ്രവാസികൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്. എന്നാൽ ഇടി തീ പോലെയുള്ള വിമാന ടിക്കറ്റ് നിരക്ക് അടിക്കടി ഉയരുമ്പോൾ , എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് പലർക്കും ,യു.എ.ഇയില്‍ ബലിപെരുന്നാളാഘോഷം ആഗസ്റ്റ് 11 നായിരിക്കെ പെരുന്നാളവധിക്കായി മാത്രം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായാണ് ടിക്കറ്റ് നിരക്കിലെ വര്‍ധന. ഗള്‍ഫ് നാടുകളില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 11 -ന് ആഘോഷിക്കാനിരിക്കെ ആണ് പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് ഉയർന്നത് .
ഓഗസ്റ്റ് 8- ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17-ന് തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്നവരെയാണ് ടിക്കറ്റ് നിരക്ക് വര്‍ധനവ് ബാധിക്കുന്നത്. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചതെന്ന് ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാസികളെ നിരാശരാക്കിയുള്ള വിമാന നിരക്ക് ഇങ്ങനെ, ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. 53,242.78 രൂപയാണ് കറാച്ചിയിലേക്കുള്ള എയര്‍ അറേബ്യ ടിക്കറ്റ് നിരക്ക്.
എമിറേറ്റ്സിന്‍റെയും ഫ്ലൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.അതേസമയം ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നാണ് ബലിപെരുന്നാള്‍. അതേസമയം മസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha