Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഈ വർഷം ഇതുവരെ 250 കൂട്ടക്കൊല നടുക്കം മാറാതെ യുഎസ് കുടിയേറ്റക്കാർക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം.

06 AUGUST 2019 04:33 AM IST
മലയാളി വാര്‍ത്ത

വാഷിംഗ്‌ടൺ: ഈ വർഷം ഇതുവരെ യുഎസിൽ നടന്നത് 250 കൂട്ടക്കൊല. തുടരെയുണ്ടായ കൂട്ടവെടിവയ്പ്പുകൾക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറ്റപ്പെടുത്തി വിമർശനങ്ങൾ. ട്രമ്പിന്റെ കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളുമാണ് കാരണമെന്നാണ് വിമർശനം.ടെക്‌സസിലും ഒഹായോയിലുമായി 29 പേരുടെ ജീവനെടുത്ത 24 മണിക്കൂറിനിടെയുണ്ടായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിനു നേർക്ക് വിമർശനമുയർന്നത്.

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ അദ്ദേഹം പിന്തുടരുന്ന കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങളുമായി ഈ സംഭാവങ്ങള്‍ക്കെല്ലാം ബന്ധമുണ്ടെന്നു അവര്‍ ആരോപിച്ചു.എല്‍ പാസോയില്‍ നിന്നുള്ള മുന്‍ കോൺഗ്രസ് അംഗമായ ഡെമോക്രാറ്റ് നേതാവ് ബെറ്റോ ഓ റൂര്‍ക്ക്, ട്രംപിനെ വെള്ളക്കാരനായ ദേശീയവാദിയെന്ന് വിശേഷിപ്പിച്ചു. ട്രംപാണ് എല്‍ പാസോയിലെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. പ്രസിഡന്റിന്റെ നയങ്ങളും നടപടികളും കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളുമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് മരുന്നായി മാറുന്നതെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി.

ടെക്സസിൽ ഇരുപതുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന്റെ ഞെട്ടലിൽ നിന്നും മോചിതരാകുന്നതിന് മുൻപ് ഒഹായെ സംസ്ഥാനത്തെ ഡേടൺ നഗരത്തിലുണ്ടായ മറ്റൊരു വെടിവയ്പ്പിൽ പ്രതി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പു നടത്തിയ യുവാവിന്റെ സഹോദരിയും ഉൾപ്പെടുന്നു. ടെക്സസിലെ ആക്രമണം ശനിയാഴ്ച രാവിലെ പത്തിനോടടുത്തായിരുന്നുവെങ്കിൽ ഞായറാഴ്ച പുലർച്ച ഒരു മണിക്കാണ് ഡേടണിൽ വെടിവയ്പ്പുണ്ടായതെന്ന് മേയർ അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെവെടിവച്ചു വീഴ്ത്തിയിരുന്നില്ലെങ്കിൽ നിരവധി പേർ കൊല്ലപ്പെടുമായിരുന്നെന്ന് മേയർ പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായ കുറഞ്ഞത് പ്രതിയുടെ സഹോദരി മെഗനായിരുന്നു (22). അടുത്ത വർഷം റൈറ്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട വിദ്യാർഥിയായിരുന്നു മെഗൻ.


ടെക്‌സസിലെ എല്‍പാസോയില്‍ 20 പേരെയും ഒഹായോയിലെ ഡേടണ്‍ നഗരത്തില്‍ ഒൻപത് പേരെയുമാണ് അക്രമികള്‍ വെടിവച്ചുവീഴ്ത്തിയത്. യു എസ്-മെക്‌സിക്കോ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ടെക്‌സസില്‍ അക്രമം നടത്തിയ 21 കാരനായ പാട്രിക് ക്രൂഷ്യസിനെ അറസ്റ്റുചെയ്‌ത ഫെഡറല്‍ പോലീസ് അയാള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു. ഡേടണിലെ അക്രമിയെ അക്രമം നടന്ന ഉടൻ പോലീസ് വെടിവച്ചുവീഴ്ത്തിയിരുന്നു. വെള്ളക്കാരനായ പാട്രിക് വംശീയവിദ്വേഷം തീര്‍ക്കാന്‍ നടത്തിയ ആക്രമണമാണിതെന്നു പരക്കെ സംശയിക്കപ്പെടുന്നു.അക്രമത്തിന് 20 മിനിട്ട് മുന്‍പ്, കുടിയേറ്റക്കാര്‍ക്കെതിരെ ഇയാള്‍ ‘യുദ്ധപ്രഖ്യാപനം’ നടത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് കൊലയാളി തന്റെ ആക്രമണദൗത്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ഫോറത്തിലാണ് ഈ യുദ്ധപ്രഖ്യാപനവും വന്നത്. സംഭവത്തില്‍ പ്രസിഡന്റ് ട്രംപ് നടുക്കം രേഖപ്പെടുത്തുകയുണ്ടായി. ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും നിരപരാധികളെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും പറഞ്ഞ ട്രംപ്, ടെക്‌സസ് ഗവര്‍ണര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ എല്‍ പാസോയിലെ വിദ്വേഷ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, തോക്ക് നിയന്ത്രണത്തെക്കുറിച്ചോ ട്രംപ് ഒരു വാക്കുപോലും മിണ്ടിയില്ല. രണ്ട് വെടിവയ്പ്പുകളും മാനസികാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.അതേസമയം,എല്‍ പാസോയിലെയും ഡേടണിലെയും പ്രാദേശിക അധികാരികള്‍ പ്രതികളുടെ മാനസികാരോഗ്യത്തെക്കുറിച്ച്  പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല. ‘മറ്റെല്ലാ തരത്തിലുമുള്ള ഭീകരതകളെയും പോലെ വെള്ള ദേശീയതയും തുടച്ചുനീക്കപ്പെടേണ്ട ഒരു തിന്മയാണ്’ എന്ന് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്ക ട്രംപ് നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (17 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (26 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends